മറിയം /കഥ -രാജു ഇരിങ്ങല്‍


സുനന്ദയെ ഹോസ്പിറ്റലിൽ ഡ്രോപ് ചെയ്തിട്ട് വേണം വന്ന് കിടന്നുറങ്ങാൻ കുറേ ദിവസമായി ഓഫീസിൽ പുതിയ പ്രോജക്ടിന്റെ പണിപ്പുരയിൽ ഒടുക്കത്തെ മീറ്റിങ്ങും അത് കഴിഞ്ഞുള്ള തീറ്റയും കുടിയും.....  വണ്ടിയൊന്ന് വേഗത്തിൽ ഓടിക്കാന്ന് വച്ചാൽ റോഡ് മുഴുവന്‍ ബ്ലോക്കായ് കിടക്കുയാണ്സിത്ര പാലം മുതൽ മനാമ വരെ .. കിലോമീറ്ററുകളോളം ഗതാഗത കുരുക്കിൽ.. രാത്രി ഇങ്ങനെ ബ്ലോക്കായാൽ ഹോസ്പിറ്റലിൽ എങ്ങിനെ എത്തുമെന്റെ ഭഗവാനേന്ന് ഭാര്യ ഇടയ്ക്ക് പിറുപിറുക്കുന്നുമുണ്ട്.
നിനക്ക് ഹോസ്പിറ്റൽ വണ്ടീ തന്നെ പോയാൽ പോരായിരുന്നോ ന്ന് ക്ഷമ കെട്ട് ഞാൻ ചോദിക്കുമ്പോൾ.. അവൾ കണ്ണുരുട്ടി..
 “നിന്റെ കൂടെ ഇങ്ങനെ പോകാനുള്ള അവസരം ഞാനെന്തിനാ കളയുന്നത്”  അവളുടെ മനസ്സങ്ങിനെ പറയുന്നുണ്ടെന്ന് എനിക്ക് തോന്നിഅവളൊന്നും പറഞ്ഞില്ലെങ്കിലും ഞാൻ വെറുതെ ചിരിച്ചു  അതേ സമയം തന്നെയാണ് ഫോൺ ശബ്ദിക്കാനാരംഭിച്ചത്.
..  മുടിഞ്ഞ തിരക്കിലിനി ഇതിന്റെ കൂടെ കുറവേ  ഉള്ളൂ....ഫോൺ നിര്ത്താതെ അടിക്കുന്നു നേരം കെട്ട നേരത്ത് , ആരാണെങ്കിലും ഫോണെടുക്കേണ്ടെന്ന് തീരുമാനിച്ചു മിണ്ടാതെയിരുന്നു.
 സുനന്ദ കൈ എത്തിച്ച്  ഫോണെടുത്ത് നോക്കുമ്പോൾ  ഞാൻ ചോദിച്ചു..
ആരാ...ആരായാലും ഫോൺ എടുക്കേണ്ട... ഞാൻ ട്രാഫിക്കിന്റെ ബ്ലോക്കിനെ ശപിച്ച് കൊണ്ട് പറഞ്ഞു കൊണ്ടേയിരുന്നു.             അപ്പോഴേക്കും അവളത് അറ്റന്റ് ചെയ്തു കഴിഞ്ഞിരുന്നു. “ ദേ.. തമ്പാ സാറാ...”   അവൾ പറഞ്ഞു തീരും മുമ്പേ വേഗത്തിൽ ഞാൻ ഫോണ്‍ കൈക്കലാക്കി.  “ നമസ്കാരം സാർ.. എന്തു പറ്റി സാർ  രാത്രിയിൽ..” ഞാൻ ചോദിച്ചു. “രഘൂ.. താനിപ്പോ എവിടെയാ...”   തമ്പാൻ സാർ സംസാരം തുടങ്ങിക്കഴിഞ്ഞു.
സുനന്ദയെയും കൊണ്ട് ഹോസ്പിറ്റലിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ തന്നെ വളരെ അത്യാവശ്യമായി കാണണമെന്ന് തമ്പാൻ സാര്‍ ആവശ്യപ്പെടുന്നു.  ട്രാഫിക്ക് ബ്ലോക്കിലാണെന്ന് പറഞ്ഞുവെങ്കിലും  മറുപടിയിൽ അദ്ദേഹം തൃപ്തനായില്ലനീ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഞാൻ അവിടെ എത്തിക്കോളാംന്ന് പറഞ്ഞ് തമ്പാൻ സാർ ഫോണ്‍ കട്ട് ചെയ്തു.
ട്രാഫിക് ബ്ലോക്കിൽ നിന്ന് പുറത്ത് കടന്ന് ആശുപത്രിയിലെത്തുമ്പോഴേക്കും തമ്പാൻ സാർ ഗേറ്റിനരികിൽ വണ്ടി പാര്ക്ക് ചെയ്ത് ലൈറ്റും തെളിച്ച് ഇരിക്കുന്നതെനിക്ക് കാണാമായിരുന്നുസുനന്ദയെ ഹോസ്പിറ്റലിനു മുമ്പിൽ ഇറക്കി ഞാൻ വണ്ടി പാര്ക്ക് ചെയ്ത് തമ്പാൻ സാറിനരികിലേക്ക് നടന്നുസുനന്ദ ഞാൻ പോവുകയാണേ ന്ന് പറയും പോലെ തമ്പാൻ സാറിനെ കൈ വീശിക്കാണിച്ചുസ്വതസിദ്ധമായ ഗൌരവം അപ്പോൾ  മുഖത്തുണ്ടായിരുന്നു.     ഓഫീസ് സമയം അല്ലാതിരിന്നിട്ടും തമ്പാൻ സാര്‍ പതിവു പോലെ ഫുൾ സ്യൂട്ടിൽ പെര്ഫെക്ട് മേക്ക്പ്പിൽ തന്നെ ആയിരുന്നുരാവിലെത്തെപ്പോലെ ക്ലൈവ് ക്രിസ്ത്യൻ പെര്ഫ്യൂം സ്മെല്ലോടു കൂടി ഫ്രഷായ മൂത്ത് കഴിക്കാന്‍ പാകമായ ഈന്തപ്പഴം പോലെ ഒരു പച്ച ചിരിയുമായ് കാര്യമെന്തെന്ന് ചോദിക്കും മുമ്പ് തന്നെ “ വണ്ടി പാര്ക്ക് ചെയ്തോ” ന്ന് ചോദിച്ച് എന്നെയും വണ്ടിക്കകത്താക്കി ഡോറടച്ചു.
എന്തെങ്കിലും പറയും മുമ്പ് തന്നെ തമ്പാൻ സാറിന്റെ വണ്ടി ഓടിത്തുടങ്ങി.  വണ്ടി നിർത്താൻ പറയുകയും എന്റെ വണ്ടി അവിടെ ഒരരികിൽ പാര്ക്ക് ചെയ്തിട്ടേ ഉള്ളൂന്ന്  പറഞ്ഞെങ്കിലും വണ്ടി നിർത്തുകയൊ എന്തെങ്കിലും സംസാരിക്കുകയോ ചെയ്തില്ല വാഹനം ഷെല്ലാക്ക് ബീച്ചിലെത്തിയ ശേഷമേ നിർത്തിയുള്ളൂ സമയമെത്രയും അദ്ദേഹത്തിന്റെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു ഞാൻ ഒരു ഭീതിയോടെവണ്ടി നിർത്തി ഇറങ്ങി ബീച്ചിന്റെ ഒരരികിൽ ലാന്ഡ് ക്രൂസറിൽ ചാരി നിന്ന് കൊണ്ട് തമ്പാൻ സാര്‍ പറഞ്ഞു തുടങ്ങി.  
“ രഘൂ.. എനിക്കൊരു ഹൌസ് മേയ്ഡിനെ വേണംതമ്പാൻ സാറപ്പോൾ ചെറുതായി കിതക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.   “ പാതിരാത്രിക്കാണൊ ഹൌസ് മേഡിനെ വേണ്ടത്?”  എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നുവീട്ടിൽ കുട്ടികൾ തനിച്ചാണ്ഉറങ്ങിക്കാണും എന്നാലും ചെറിയ മോൻ ഇടയ്ക്ക് പപ്പ അടുത്തുണ്ടോന്ന് ഉറക്കത്തിൽ കൈ ഇട്ട് നോക്കുന്നവനാ...
അതല്ല രഘൂ.... നിനക്കറിയാലൊ നമ്മളൊക്കെ അറബികളുടെ ആട്ടും തുപ്പും കേട്ടാണ് ഇവിടെ ജീവിച്ച് പോകുന്നത് രഘൂനോട് പ്രത്യേകം ഞാനിതക്കൊ പറഞ്ഞു തരേണ്ട കാര്യമില്ലല്ലൊ....എത്ര കൊല്ലമായി നമ്മളൊക്കെ ഇങ്ങനെ ”
അതുകൊണ്ട്.“  ഞാൻ  തെല്ലൊരു ആശ്ചര്യത്തോടെ തമ്പാന്‍ സാറിനെ നോക്കിബീച്ചിൽ ജോഗിങ്ങ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾ ഞങ്ങളെ കടന്നു പോകാൻ തുടങ്ങിയപ്പോൾ തമ്പാൻ സാർ സംസാരം നിർത്തി.  കടലിൽ ശക്തമായ തിരകൾ താഴ്ന്നും പൊങ്ങിയും അട്ടഹസിക്കുന്നുണ്ടായിരുന്നു.   ലാന്റ് ക്രൂസറിന്റെ ബോണറ്റിൽ കയറി ഇരുന്നു തമ്പാൻ സാർപരിസരം മുഴുവന്‍ സൂക്ഷിച്ച് നോക്കിക്കൊണ്ട് പതിയെ പറഞ്ഞു തുടങ്ങി.     “ എനിക്കൊരു അറബി സ്ത്രീയെ അതും അധികം പ്രായമൊന്നും ഇല്ലാത്ത അറബി പെണ്ണിനെ ഹൌസ് മേയ്ഡായ് വേണംവീട്ടിലെ മുഴുവന്‍ പണിയും ചെയ്യിക്കാനൊന്നുമല്ലഅടിമയെ പോലെ വയ്ക്കാന്‍ ഒരു പെണ്ണ്.. ഞാനാവശ്യപ്പെട്ടാല്‍ എന്തു ചെയ്യാന്‍ തയ്യാറായി എന്നെ അനുസരിക്കുന്ന കുപ്പിയിലെ ഭൂതത്തെപോലെനമ്മൾ കഥകളിലൊക്കെ വായിച്ചിട്ടില്ലേ അതു പോലെ എന്റെ അന്ത:പ്പുരം അറബി പെണ്‍ കൊടി കളായ സുന്ദരിമാരെ കൊണ്ട് നിറയണംഒരു തുടക്കമാവട്ടെ ഇത്…… …   തമ്പാന്‍ സാറിന്റെ സംസാരം നാടകത്തിലെ വില്ലൻ നടൻ സംസാരിക്കുമ്പോലെ എനിക്ക് തോന്നിഅണിയറയിൽ ധ്രുത താളത്തിൽ സംഗീതം അലയടിക്കും പോലെ കടൽ ഒന്ന് വിറകൊണ്ടു.    “ ശരിക്കും ഒരു അടിമയെ പോലെ ഒരു അറബി പെണ്ണ്.  അതുമാത്രമല്ല ഇതുവരെ ഒരു വീട്ടിലും അവൾ  ഹൌസ് മേയ്ഡായി  പോയിരിക്കുകയുമരുത് കാലത്തെ ആദ്യത്തെ അറബി അടിമ.  എന്റെ വീട്ടില്‍ നിന്ന് ആരംഭിക്കണം ഒരടിമയുടെ ജീവിതം.. തോന്നയ്ക്കല്‍ ശ്രീധരന്‍ നായരെന്ന രാജാവിന്റെ അടിമ വീണ്ടും ഒരു പുച്ഛത്തിലൊരു ചിരി എന്നിട്ട് സ്വകാര്യമെന്നോണം പറഞ്ഞു.. “ ഇവിടത്തെ ഇപ്പോഴത്തെ ആഭ്യന്തര ബഹളങ്ങളിൽ .. രണ്ട് വിഭാഗക്കാരായി നിന്ന് പോരടിക്കുന്നത് എന്തു കൊണ്ട്നമുക്ക് ഉപയോഗിച്ചു കൂടാ  മുഖത്ത് കുറുക്കന്‍ റെ കൌശലം നുരയ്ക്കുന്നതെനിക്ക് കാണാം.  “ അവസരത്തിൽ ആയതു കൊണ്ട് തന്നെ അങ്ങിനെ ഒരെണ്ണത്തിനെ കിട്ടാതിരിക്കില്ല. “
ചന്തയിൽ  നിന്ന് മീൻ തൂക്കി വാങ്ങുന്ന ലാഘവത്തിലാണ് മോഹം പോലെ തമ്പാൻ സാർ പറയുന്നത്. ഒരു നിമിഷം തൊണ്ടായിൽ ശ്വാസം തിങ്ങി വിങ്ങി കണ്ണു നിറഞ്ഞ് തെല്ലുറക്കെ ചുമച്ചു ഞാൻആകാശത്തപ്പോൾ ഒരു യാത്രാവിമാനം ഉയർന്നു  പൊങ്ങുന്നതിന്റെ തീവ്ര ശബ്ദം ചെവിയിൽ മുഴങ്ങി
രഘൂ... തമ്പാൻ സാർ വീണ്ടും പതുക്കെ വിളിച്ചു.  ഞാനൊന്ന് മൂളി...  നീ എന്തെങ്കിലും പറ അദ്ദേഹം അക്ഷമനായ്.  “ സാറെ.... അറബി നാട്ടിൽ ഒരു അറബി സ്ത്രീയെ അടിമയാക്കുന്നത് ആലോചിക്കാൻ പോലും പറ്റില്ല അടിമയാക്കുന്നത് പോയിട്ട് വീട്ട് ജോലിക്ക് പോലും പറ്റില്ലപിന്നെങ്ങിനെ മാത്രവുമല്ല സാറിന് വേണ്ടത് ഇതുവരെ ജോലിക്ക് പോകാത്ത ഒരു പെണ്ണും..“   അതൊക്കെ നടക്കുംരഘൂ.. പണമുണ്ടെങ്കിൽ നടക്കാത്തതായ് എന്തുണ്ട്  ഭൂമിയിൽഅറബി സ്ത്രീകൾ തന്നെ എത്ര എണ്ണം ബാറുകളിൽ നൃത്തം ചെയ്യുകയും കൂടെ കിടക്കാന്‍ വിളിക്കുകയും ചെയ്യുന്നുഅപ്പോഴാണൊ ഒരു ഹൌസ് മേയ്ഡിനെ കിട്ടാൻ പാട്....  “ രഘു എന്റെ കൂടെ വേണം ഒരു അന്വേഷണത്തിന്അറബി ഹൌസ് മേയ്ഡിനെ കിട്ടുന്നതിനായ് പരസ്യം കൊടുക്കാനൊന്നും പറ്റില്ലല്ലോ മറ്റ് വഴികൾ തേടണം നമുക്ക്. “ തമ്പാൻ സാർ എന്നെ നോക്കിഞാനൊന്ന് മൂളി....
തിരിച്ച് വീട്ടിലെത്തുമ്പോഴും ഒരു അറബി അടിമയെ എങ്ങിനെ സംഘടിപ്പിക്കുമെന്ന ചിന്ത എന്നെ ഭരിച്ചിരുന്നുഫോണിൽ ഭാര്യ ചോദിച്ചു  എന്താ തമ്പാൻ സാർ ഇത്ര തിടുക്കത്തിൽ.... പിന്നെ ആത്മഗതം പോലെ ഉറക്കെ പറഞ്ഞു അല്ലെങ്കിലും എന്നാ അദ്ദേഹത്തിന് തിടുക്കമില്ലാത്തത്ബിസ്സിനസ്സ് കാരനല്ലേ.. അതും ഇവിടെയുള്ള നമ്പർ വൺ ബിസ്സിനസ്സ് മാഗനറ്റ്..!.   “ഏയ്..” ഒന്നുമില്ലെന്ന് പറയാൻ വന്നതാ...പിന്നെ പറഞ്ഞു   “ഒരു ഹൌസ് മേഡിനെ വേണം പുള്ളീക്കാരന്... മുഴുവൻ സമയവുംഅതിനു വേണ്ടിയാ” കൂടുതൽ സംസാരം നീട്ടാതെ ഫോൺ കട്ടാക്കി.  പിറ്റേന്ന് വെള്ളിയാഴ്ച ഓഫീസ് അവധി ആയിരുന്നതിനാൽ അന്വേഷണം നാളെ തന്നെ തുടങ്ങണം.           
കുട്ടികൾ രണ്ടു പേരും ട്യൂഷനു പോയിരുന്നു ഭാര്യ വരുമ്പോഴേക്കുംഭാര്യയ്ക്കുള്ള ബ്രേക്ക്ഫാസ്റ്റ് അടച്ച് വച്ചിട്ടുണ്ടായിരുന്നു.  കുളികഴിഞ്ഞ് വന്ന് അവളത് കഴിച്ചെന്ന് വരുത്തി.   നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്നതിനാൽ ഉച്ചവരെ എങ്കിലും ഭാര്യ് ഉറങ്ങാൻ കിടക്കുംഅതു കൊണ്ട് തന്നെ ഇനി കുറച്ച് നേരം ടി വി പരിപാടികളെന്തെങ്കിലും കണ്ടേക്കാം ന്ന് കരുതി ചാനലുകള്‍ മാറ്റി മാറ്റി വച്ചെങ്കിലും ഒന്നിലും ശ്രദ്ധ പോയില്ലരാത്രിയിൽ തമ്പാന്‍ സാർ പറഞ്ഞ അറബി ഹൌസ് മേയ്ഡിൽ തന്നെ ചിന്ത കൊളുത്തി വലിക്കുകയാണ്.
ഭാര്യ ഉറങ്ങി എന്നുറപ്പാക്കിയ ശേഷം റൂം പൂട്ടി പുറത്തിറങ്ങി.  പരിചയമുള്ള അറബ് ഡ്രൈവർ മാരോട് തിരക്കി നോക്കണം അറബ് സ്ത്രീകളാരെങ്കിലും ഹൌസ് മേഡായി നില്ക്കുമോന്ന് അത് കഴിഞ്ഞല്ലേ നിബന്ധനകളും അടിമത്തവും..   ഗുദൈബിയയിൽ നിന്ന് വണ്ടി തിരിച്ച് എക്സിബിഷൻ റോഡിലേക്ക് പോകാനൊരുങ്ങിയതാണ് ദാ മുമ്പിൽ തമ്പാൻ സാർ ബ്രേക്കിട്ട് നില്ക്കുന്നുപിന്നെ സോള സൂപ്പർ മാര്ക്കറ്റിനു മുമ്പിലെ ഗ്രൌണ്ടിൽ വണ്ടി ഒതുക്കി നിര്ത്തി തമ്പാൻ സാറിന്റെ വണ്ടിയിലേക്ക് കേറിതമ്പാൻ സാര്‍ പറഞ്ഞു
സൽമാബാദിൽ ഒരു അറബി ഡ്രൈവറുണ്ട്അവനാ പറഞ്ഞത് അവിടെ ഒരു സ്ത്രീ ഉണ്ടെന്ന്”.    “പക്ഷെ  സ്ത്രീ ഇന്ത്യക്കാരുടെ വീട്ടിലൊക്കെ വരുമൊ സാറേ..”
അതെന്താ രഘൂ.. ഇന്ത്യക്കാർ കൊടുക്കുന്നത് ദിനാര്‍ തന്നെയല്ലേ..മുന്നില്‍ ചുവന്ന സിഗ്നൽ കണ്ടപ്പോൾ റോഡില്‍ നിന്ന് മാറി വളഞ്ഞ് തിരിഞ്ഞ് സൽമാബാദിലേക്ക് കടന്നുവണ്ടിയിലപ്പോൾ തമ്പാന്‍ സാര്‍ മണലാരണ്യത്തിൽ വന്നപ്പോഴുണ്ടായ കഥകൾ എന്നത്തേയും പോലെ  പറയാൻ തുടങ്ങിഒട്ടകത്തിനെ മേയ്ക്കുന്ന ജോലി ആയിരുന്നു ആദ്യം കിട്ടിയിരുന്നത്പിന്നീട് ദൈവ ഭാഗ്യം കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.  എത്ര് ആട്ടും തുപ്പും കേട്ടനാളുകളായിരുന്നു അതൊക്കെയും..  മനോവ്യഥയോടെയും ദേഷ്യത്തോടെയും തമ്പാൻ സാര്‍ പറയുകയാണ്ഇപ്പോൾ നിരവധി സ്ഥാനപങ്ങളുടെ ഉടമയായ തമ്പാൻ സാര്‍ പരോപകാരി കൂടിയാണ്ജയിലുകളിൽ കുടുങ്ങിപ്പോകുന്നവരെ പലപ്പോഴും രക്ഷപ്പെടുത്തിയിട്ടുണ്ട്  സൽമാബാദിലെ ഒരു ഊടു വഴിയിലെത്തിയപ്പോൾ വണ്ടി നിര്ത്തി.
ചെറിയ ഒരു ഗേറ്റോടു കൂടിയ വില്ലയിലേക്ക് കടക്കുമ്പോൾ അറബി ഡ്രൈവർ അവിടെ ഉണ്ടായിരുന്നില്ലബാബ പള്ളിയിലാണെന്നും ഇപ്പോൾ വരുമെന്നും മകൻ വന്ന് പറഞ്ഞതു കൊണ്ട് കയറി ഇരിക്കാൻതന്നെ തീരുമാനിച്ചു.  ചെറിയ മുറിയിലെ സോഫയിൽ  തമ്പാൻ സാർ ഇടതു കാലിൽ വലതു കാൽ കയറ്റി വച്ചാണ് ഇരിക്കുന്നത്വളരെ പഴക്കം ചെന്ന ഒരു വീടാണത്.  കഴിക്കാനവിടെ ഈന്തപ്പഴവും മറ്റ് പാനീയങ്ങളും പിന്നെയുമെന്തൊക്കെയോ ഉണ്ടായിരുന്നു.  അതൊന്നും തമ്പാൻസാര്‍ തിരിഞ്ഞു പോലും നോക്കിയില്ല.
രഘൂ... ദാ അവിടെ കണ്ടോ .. തമ്പാൻ സാര്‍ ശബ്ദം താഴ്ത്തി കുശുകുശുത്തുസ്വീകരണ മുറിയിലെ കണ്ണാടിയിൽ അകത്തു നിന്നുള്ള ഒരു സ്ത്രീയുടെ ചരിഞ്ഞ പ്രതിബിംബം തെളിഞ്ഞ് കാണാംമുഴുവനായുമല്ലെങ്കിലും
ഇതിനെ കിട്ടിയാലും മതി”  തമ്പാന്‍ സാർ അടക്കം പറഞ്ഞു.  കേട്ടപ്പോൾ ഉള്ളൊന്ന് ആളി.. ഒരു അറബ് രാജ്യത്ത് വന്ന് അവിടെയുള്ള വീട്ടിലെ പെണ്ണിന് വിലപറയുന്നു.. ... ഛേ...എങ്ങിനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു.
അതൊരു കുട്ടിയല്ലേ സാറെ.. ഏറിയാൽ ഒരു  ഇരുപത്ഇരുപത്തിയൊന്ന് വരും...കല്യാണം  പോലും കഴിച്ചിട്ടുണ്ടാവില്ലമാത്രവുമല്ല ഇവരൊക്കെ സാമാന്യം തരക്കേടില്ലാതെ ജീവിക്കുന്നവരായിരിക്കും....
ഇതാണെങ്കിൽ ജോലി ചെയ്യിക്കാൻ ഒരു ബുദ്ധിമുട്ടും കാണില്ലനമ്മുടെയൊക്കെ വീട്ടിൽ കിളവിമാരെയൊക്കെ നിര്ത്തിയാൽ പിന്നെ ഇവറ്റകളുടെ പുറകെ നടക്കേണ്ടിവരും...  കണ്ണാടിയിൽ തന്നെ ഉറ്റു നോക്കി കൊണ്ട് തമ്പാൻ സാർ പറഞ്ഞുതമ്പാൻ സാറിന്റെ മുഖത്തപ്പോൾ സ്വർണ്ണക്കസവ് തോളത്തിട്ട ഒരു ജന്മിയുടെ മട്ടും ഭാവവും..!!  പാടത്ത് മുട്ടിനു മേലെ തോര്ത്ത് മുണ്ടുടുത്ത ചെറുമനും  മാറു മറക്കാത്ത കിടാത്തികളും തമ്പ്രാനെ സ്തുതിച്ച് കൊണ്ട് പാട്ടു പാടുന്നത് എന്റെ അകമനസ്സിൽ പെരുമ്പറ കൊട്ടിച്ചു.
വെള്ളിയാഴ്ചത്തെ ഉച്ചയ്ക്കുള്ള ജുമാ നിസ്കാരം കഴിഞ്ഞ് അബ്ദുള്ള ഹസ്സൻ പള്ളിയിൽ നിന്ന് തിരിച്ചെത്തികയ്യിൽ ഒരു തുണി സഞ്ചിഅതിൽ ആടിന്റെ നീളമുള്ള തുടയെല്ല് വെളിയിലേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു.  അബ്ദുള്ള ഹസ്സനെ കണ്ട ഉടനെ തമ്പാൻ സാര്‍ ചാടി എഴുന്നേറ്റ് കെട്ടിപ്പിടിച്ചുകെട്ടിപ്പിടിക്കുന്നതിനിടയില്‍ മുട്ടനാടിന്‍ റെ തള്ളി നില്ക്കുന്ന കാല്‍ തമ്പാന്‍ സാറിന്‍ റെ ചുളിവ് മാറാത്ത പാന്റിസിലൊരു രക്ത ചിഹ്നം വരച്ചു.  അവരു തമ്മിൽ മുമ്പ് എപ്പോഴെങ്കിലും കണ്ടിരിക്കണം എന്നിരുന്നാൽ പോലും അസാധാരണാമം വിധം അബുദുള്ള ഹസ്സന്റെ തോളത്ത് കൈ വച്ച് തമ്പാൻ സാര്‍ നിന്നപ്പോൾ അയാളുടെ മുഖത്ത് പരിഭ്രമവും അവിശ്വസനീയതയും പ്രകടമായിരുന്നു.  വന്നകാര്യങ്ങൾ വിശദമായൊന്നും തമ്പാൻ സാർ അദ്ദേഹത്തോട് പറഞ്ഞില്ല.      
ഒരു ഹൌസ് മേഡ് വേണം എന്നേ പറഞ്ഞുള്ളൂആർക്കാണെന്നോ എവിടേക്കാണെന്നോ പറഞ്ഞില്ലമാത്രവുമല്ല ഇവിടെയുള്ള ബിസ്സിസസ്സ് മാഗ്നറ്റുകളിൽ ഏറ്റവും വല്യ ഒരാളാണ് തമ്പാൻ സാറെന്നും അദ്ദേഹം കൊടുക്കുന്നത്രയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു കമ്പനിക്കാരും കൊടുകില്ലെന്ന് ഒരു ഇടനിലക്കാരനെന്നോ സുഹൃത്തെന്നോ ഉള്ള അവകാശത്തിൽ ഞാനും അബ്ദുള്ള ഹസ്സനെ ബോധ്യപ്പെടുത്തി.
അയാൾ ഒന്നാലോചിട്ട് എവിടെയുമില്ലെന്നർത്ഥത്തിൽ വീണ്ടും തല പുകയ്ക്കൻ തുടങ്ങിയിരുന്നുഞാൻ വെറുതെ പുറത്തോട്ടിറങ്ങിവെറുതെയെന്ന് പറയാൻ പറ്റില്ലതമ്പാൻ സാറിന് അബ്ദുള്ള ഹസ്സനോട് സ്വകാര്യമായി ചിലത് പറയാനുണ്ടെന്ന് കണ്ണുകൾ കൊണ്ടെന്നെ അറിയിച്ചിരുന്നുപുറത്തിറങ്ങി ഈന്തപ്പനയുടെ ചുവട്ടില്‍ നില്ക്കുമ്പോൾ സ്വീകരണ മുറിയുടെ ജനാല വഴി എനിക്ക് കാണാമായിരുന്നു  തമ്പാൻ സാർ അബ്ദുള്ള ഹസ്സനെ തന്നോട് ചേര്ത്ത് നിര്ത്തി സ്നേഹം പ്രകടിപ്പിക്കുകയും വീട്ടിലെ നേരത്തെ കണ്ണാടിയിൽ കണ്ട പെണ്‍ കുട്ടിയെ വീടു പണിക്ക് ക്ഷണിക്കുന്നതും ഞാനറിഞ്ഞു.  അബ്ദുള്ള ഹസ്സന്റെ മുഖം പരിഹാസത്തോടെ ചൂളുന്നതും പിന്നെ ശബ്ദമുയരുന്നതും കേൾക്കാംസൽമാബാദിൽ നിന്നും തിരിച്ച് സല്മാനിയ വഴി വരുമ്പോഴാണ്  തമ്പാൻ സാർ ചോദിച്ചത്
“ ഇനിയിപ്പോ എവിടെ അന്വേഷിക്കും...?!!“  നമുക്ക് നോക്കാം സാർ എന്ന പ്രതീക്ഷയോടെയുള്ള മറുപടി ഞാൻ നല്കുമ്പോഴും ‘കിട്ടില്ലെന്ന്’ ഉറപ്പായിക്കഴിഞ്ഞിരുന്നുമറ്റ് ഒരു പാട് കാര്യങ്ങൾ പോലെ ഇതും മടിശ്ശീലയിൽ ഭദ്രമായ് അവശേഷിക്കും.  എല്ലാ കൊട്ടാരങ്ങളും മാനത്ത് തന്നെ പണിയണമെന്ന ബാബിലോണിലെ ചക്രവര്ത്തിയുടെ വാശി  നല്ലതല്ലല്ലോ..
ആന്തുലസ് ഗാര്ഡനിലേക്ക് തിരിയുന്നതിനിടയില്‍ അരമന ബാർ കണ്ടപ്പോൾ തമ്പാൻ സാറെന്നെയൊന്ന് നോക്കി...   “ അയ്യോ... സാര്‍ ഭാര്യ വീട്ടിലുണ്ട്..”  തമ്പാൻ സാറതൊന്നും കേൾക്കാതെ കാർ പാര്ക്ക് ചെയ്ത്  “ വാന്ന് പറഞ്ഞ് നടന്നുകഴിഞ്ഞിരുന്നുപ്രത്യേകമായി ഒഴിഞ്ഞ ഒരു മൂലയില്‍ ഇരിക്കുകയും സ്ഥിരം ബ്രാന്ഡിന് ഓര്ഡര്‍ കൊടുക്കുകയും ചെയ്തു.
ഇവിടെ നിന്ന് കിട്ടിയില്ലെങ്കിൽ നമുക്ക് ഇറാനിലോഒമാനിലോ അങ്ങിനെ എവിടെയെങ്കിലുമൊന്ന് ശ്രമിക്കാം” തമ്പാൻ സാര്‍ പറഞ്ഞു.    ഒരാഗ്രഹം തോന്നിയാൽ അത് ചെയ്ത് തീരുന്നതുവരെ തമ്പാൻ സാറിന് ഉറക്കമുണ്ടാവില്ല.    “വരട്ടെ..ഒന്നൂടെ ഇവിടെ തന്നെ നമുക്ക് ശ്രമിക്കാം
അപ്പോഴാണ് മറ്റൊരു ചെയറില്‍ നിന്ന് എഴുന്നേറ്റ് അനിലേട്ടന്‍ തമ്പാന്‍ സാറിന്റെ അടുത്തേക്ക് വന്ന് കുശലം ചോദിച്ചത്.  “എന്താ പ്രശ്നം.... “ 
പ്രശ്നമൊന്നുമില്ലഒരു അറബി ഹൌസ് മേഡിനെ വേണംഅതും ഇതുവരെ ജോലിക്കെവിടെയും പോകാത്ത ഒരുത്തി ആയിരിക്കുകയും വേണം.... ”  മറ്റൊന്നും ആലോചിക്കാതെ തന്നെ തമ്പാന്‍ സാര്‍ പറഞ്ഞു.
ഇത്തിരി നേരത്തെ ആലോചനയ്ക്ക് ശേഷം അനിലേട്ടന്‍ പറഞ്ഞു.   “എന്നെ ഡ്രൈവിങ്ങ് പഠിപ്പിക്കാൻ വന്ന ടീച്ചറുടെ വീട്ടിൽ ഒരു പെണ്ണുണ്ട്അവൾക്ക് അധികം വിദ്യാഭ്യാസമൊന്നും ഇല്ല
അതു പിന്നെ ഇവിടെ ഏതെണ്ണത്തിനാ അതുള്ളത്... തമ്പാൻ സാര്‍ കളിയാക്കി.    “ അയാളിപ്പോ കിടപ്പിലാ... പിന്നെ സർക്കാരിൽ നിന്ന് കിട്ടുന്ന വരുമാനം മാത്രാ അവരുടെ ചിലവിനുള്ളത്.. അതു കൊണ്ട് 
മദ്യം നിറച്ച ഗ്ലാസ്സുകൾക്കിടയിലൂടെ തമ്പാൻ സാര്‍ എന്നെ നോക്കി.   ‘കിട്ടിപ്പോയീ’ എന്ന ഭാവമുണ്ട്  നോട്ടത്തിന്.   കൈയ്യിലെ ഗ്ലാസ്സിലെ മദ്യം തീര്ന്നപ്പോൾ  അനിലേട്ടന്‍ വീണ്ടും ഇരുന്ന ചെയറിലേക്ക് തന്നെ തിരിച്ച് പോയി..  ഒരു പുതിയ മൊബൈലും കുറച്ച് ഫ്രൂട്ട്സും പിന്നെ ഹുക്ക നിറച്ച ഒരു പൈപ്പും കുപ്പിയും കൂടി വാങ്ങിച്ചാണ് ഇസ മുബാറക്കിന്റെ വീട്ടിലേക്ക് ചെന്നത്.   വഴി പറഞ്ഞു തന്നത് വളരെ കൃത്യമായതു കൊണ്ട് തന്നെ വീടിനു തൊട്ടുമുമ്പിൽ വണ്ടി നിര്ത്തി.
ഇസ മുബാറക് വീടിന്റെ പുറത്തെ കെട്ട്കസേരയില് ഇരിക്കുന്നുണ്ടായിരുന്നുമെലിഞ്ഞുണങ്ങിയിരിക്കുന്ന ഒരു വൃദ്ധനാണ് ഇസ മുബാറക്,  അകത്തോട്ട് കയറും മുമ്പേ.. തമ്പാൻ സാര്‍ ഉറക്കെ വിളിച്ച് പറഞ്ഞു
“ സലാം അലൈക്കും ഹബീബി..” തലയുയര്ത്തി ഒരു ചുമയോടെ ഇസ മുബാറക് എഴുന്നേല്ക്കാൻ ഒരു ശ്രമം നടത്തി .
അനിൽകുമാർ പറഞ്ഞിട്ട് വരുവാ.. സാഹിബിന്റെ ചാര്‍ സൊ ബീസ് അനില്‍ കുമാര്‍ തന്നെ (അനിലേട്ടനെ ഇസാ മുബാറക് അങ്ങിനെയാണ് വിളിക്കാറുള്ളതെന്ന് അനിലേട്ടന്‍ തന്നെ പറഞ്ഞിരുന്നു)  കയ്യിൽ കൊണ്ടുവന്നതൊക്കെ  വൃദ്ധന് നല്കി കൊണ്ട് തമ്പാൻ സാര്‍ അതി വിനയത്തോടെ പറഞ്ഞു.
സാഹിബ്.. നിങ്ങൾ വളരെ നന്നായി ട്രെയിനിങ്ങ് കൊടുത്ത ഒരു പാട് ആളുകളുണ്ട് അതിലൊരാളാണല്ലോ അനിൽ...അനിലിന് മാത്രമല്ല ഉസ്താദ് പഠിപ്പിച്ചവരൊക്കെ ഉസ്താദിനെ മറക്കുന്നില്ല അതുകൊണ്ട് കൂടിയാ ഞങ്ങളിവിടെ വന്നത്...
കൈയ്യിലെ പൊതിക്കെട്ടുകള്‍ ഒരു മൂലയിലേക്ക് മാറ്റിവെച്ചിട്ട് ഉസ്താദ് ഒന്നൂടൊന്ന് ചുമച്ചു...
ഇപ്പോ ഒന്നിനും വയ്യ താങ്ക് ളാരാ..……….. ഇവിടെ എന്തിനാ.?!!..വരയൻ നെറ്റിയില്‍ സംശയത്തിന്റെ കുറുനിരകൾ..    ഞാൻ ഒരു ബിസ്സിനസ്സുകാരനാ ഉസ്താദ്... ഇവിടെ നിരവധി സ്ഥാപനങ്ങളുണ്ട്...
അങ്ങിനെ അബ്ദുള്ള ഹസ്സനോട് പറയുമ്പോള്‍ തമ്പാൻ സാർ ആകാശത്തോളം ഉയരുന്നതായ് എനിക്ക് തോന്നി ലോകത്ത് തനിക്ക് കീഴെയാണെല്ലാമെന്ന ഒരു അഹങ്കാരംഅടിമയായ് ജീവിച്ച് ഉടമയായ് തീരുന്നവന്റെ ഹുങ്ക്.... അതല്ലെങ്കിൽ പ്രതികാരം
 മരക്കഷണങ്ങളും കയറും കൊണ്ട് കെട്ടിയുണ്ടാക്കിയ അരപപ്ലേസിലേക്ക് ഇസ മുബാറക്കിനൊപ്പം ഇരുന്നു തമ്പാന്‍ സാര്‍.
ഇസ മുബാറക് എന്നെയൊന്ന് നോക്കിയെങ്കിലും ചിരിയൊന്നും  മുഖത്ത് പൊടിഞ്ഞു പോലുമില്ലഅയാൾ വീണ്ടും ആഞ്ഞ് ചുമച്ചുതൊണ്ടയിൽ നിന്ന് കഫം ഇളകി പിന്നെ പ്രാഞ്ചി പ്രാഞ്ചി ചെന്ന് വാഷ് ബേസിനിൽ  തുപ്പിഅപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നിരുന്നു.
ഡോക്ടറെയൊന്നും കാണിച്ചില്ലേ..”
തമ്പാൻ സാറിന്റെ സ്നേഹം കരിവണ്ടു പോലെ വട്ട്മിട്ട് പറക്കാൻ തുടങ്ങി.
അറിയാലോ ഇവിടത്തെ പ്രശ്നങ്ങളൊക്കെ.. ഞങ്ങളൊക്കെ ഇപ്പോ നോട്ടപ്പുള്ളികളാ..
നോട്ടപ്പുള്ളികളോ..”
അതെ രാജ്യത്തിനെതിരെ സമരം ചെയ്ത് രാജ്യ ദ്രോഹികൾ.. എന്റെ ഉപജീവനമായ വണ്ടി അവർ കൊണ്ട് പോയി എന്നെ പോലീസ് ലോക്കപ്പിലിട്ടുവൃദ്ധനാണെന്ന പരിഗണന പോലും നല്കാതെ ഐസ് മുറിയിൽ...വീണ്ടും അയാൾ ചുമ അമര്ത്തി പിടിച്ചു..
അകത്തു നിന്ന് മുഖവും തലയും മറച്ച ഭാര്യയെന്ന് തോന്നിക്കുന്ന സ്ത്രീ ഏതോ ഒരു ഗുളിക കൈയ്യിൽ വച്ച് കൊടുത്ത് വെള്ളം പകര്ന്നു നല്കി.
അല്പനേരം കഴിഞ്ഞ് അയാളൊന്ന് ശാന്തനായപ്പോൾ തമ്പാൻ സാര്‍ പറഞ്ഞു തുടങ്ങി.
എനിക്കൊരു ഹൌസ് മേഡിനെ വേണം..”കുറച്ച് നാളത്തേക്ക് മതിതമ്പാന്‍ സാര്‍ എല്ലാ പ്രതീക്ഷയുമര്പ്പിച്ച് ഒരു അപേക്ഷാരൂപത്തിൽ അയാളോട് പറഞ്ഞു.
ചോറും കറികളുമൊക്കെ വയ്ക്കാൻ ഇന്ത്യക്കാരെ തന്നെ വയ്ക്കുന്നതല്ലേ നല്ലത്.. അതുമല്ലെങ്കിൽ ശ്രീലങ്കക്കാരോഫിലിപൈനികളൊ ക്കെ കിട്ടുമല്ലൊ... . ഇസ മുബാറക് സംശയത്തോടെ ചോദിച്ചു.
തമ്പാന്‍ സാര്‍ ഒന്നും മിണ്ടിയില്ല.
താങ്കൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലപണം ഒരു വിഷയമല്ലതമ്പാന്‍ സാര്‍ അതും പറഞ്ഞ അയാളുടെ കൈ ചേര്ത്ത് പിടിച്ച് അപേക്ഷാ ഭാവത്തില്‍ ഇരിക്കുകയാണ്.
നിങ്ങള് നേരെ ‘സാറിലേക്ക് പോയിക്കോളൂ... പ്രധാന റോഡിൽ നിന്ന് കുറച്ചൂടെ പോയാൽ നിങ്ങൾക്ക് അറബ് ഭവനങ്ങൾ കാണാംഎല്ലാവരും സാധാരണക്കാരാ.. അതിൽ പലരും ജോലിക്കാരായിരുന്നുആര്ക്കുമിപ്പോൾ ജോലിയില്ലപല വീടുകളും പട്ടിണിയാ……സർക്കാർ സ്ഥാപങ്ങളിൽ വല്യ വല്യ സ്ഥാനങ്ങളിൽ ഇരുന്ന പലരും ഇന്ന് വീട്ടിലിരിപ്പാണ്പുരുഷൻമാർ പലരും ജയിലിലും.  മറ്റു ചിലർ അര്ദ്ധ ബോധാവസ്ഥയിലുംപട്ടിണിയും പരിവട്ടവുമായ്.. ചിലര്‍ രാത്രികാലങ്ങളിൽ പോലീസുകാര്‍ വരുമെന്ന പേടിയോടെ ഒളിവിലും മറയിലും .....”അയാളുടെ കണ്ണുകൾ ചുവന്നു.
കൊണ്ടുവന്ന ഹുക്കയ്ക്ക് തീ കൊളുത്തുകയായിരുന്നു അപ്പോളയാൾപിന്നെ തീവണ്ടിക്കുഴലിൽ നിന്നെന്ന പോലെ ആപ്പിൾ ഫ്ലേവറിൽൽ ഹുക്കയുടെ വെളുത്ത പുക ഒഴുകി  പരന്നുനിലവിൽ അവിടെ ഒരു പഴയ ഹുക്ക ഒഴിഞ്ഞ ഒരു കൂപ്പി  എത്രയോദിവസങ്ങളായി കത്തിച്ചിട്ടെന്ന് കണ്ടാലറിയാംഏറെ നാൾക്കൂടി ഒരു പുകയെടുക്കുന്നതിന്റെ ആര്ത്തി  നരച്ച മുഖത്തെ വരകൾക്കിടയിൽ വ്യക്തമാണ്.
ആരെങ്കിലും പരിചയക്കാരുണ്ടോ അവിടെ...”  
അയാൾ ഒന്നും മിണ്ടാതെ അകത്ത് പോയി ഒരു പ്ലാസ്റ്റിക് കവറിൽ നിന്ന് അഡ്രസ്സ് തപ്പി എഴുതിയെടുത്ത് ഞങ്ങൾക്ക് തന്നുഞാനാണ്‍ അഡ്രസ്സ് തന്നതെന്ന് പറയണം അല്ലെങ്കില്‍ സി  ഡികളാണെന്ന് കരുതി അവർ നിങ്ങളെ ഉപദ്രവിച്ചെന്നു വരും..   
 ജനാലയിൽ വീണ്ടും ഒരു മുഖം മറച്ച് നോട്ടം വീണു മറഞ്ഞു.
ഇരുട്ട് പരന്നു തുടങ്ങിയിരുന്നപ്പോഴാണ് ഗുദൈബിയയിൽ വീണ്ടുമെത്തിയത്പാര്ക്ക് ചെയ്ത വണ്ടിയെടുത്ത് വീട്ടിലെത്തുമ്പോഴേക്കും കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് വരികയും രാത്രി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നുഇടയ്ക്കിടെ വന്ന രണ്ട് മിസ്ഡ് കാളുകള്‍ ശ്രദ്ധയിൽ പെട്ടിരുന്നില്ലമുഖം വീര്പ്പിച്ചിരിക്കുന്ന ഭാര്യയെ പേടിയാണ്എന്ത് പറയുമെന്ന ആധിയോടെ ഞാൻ വേഗം കാൽ കഴുകാനെന്ന വ്യാജേനെ ബാത്ത് റൂമിലേക്ക് കയറാൻ ഒരുങ്ങി.  പക്ഷെ സുനന്ദ വിടാൻ ഭാവമില്ലായിരുന്നു.
രാവിലെ മുതലുള്ള കറക്കമല്ലേ.. തമ്പാൻ സാർ തന്നെയാവും ഇന്നും കൂടെ അല്ലേ..“  കുറ്റപ്പെടുത്തലിന്റെയും ശാസനയുടേയും ധ്വനിയുള്ള കൂർത്ത ചോദ്യം.
എന്നിട്ടെന്തായി കിട്ടിയോ ഹൌസ് മേയ്ഡിനെ...(ചോദ്യത്തില്‍ ഒരു പരിഹാസം ഒളിഞ്ഞിരിപ്പുണ്ട്)
കിട്ടിയില്ല.. പക്ഷെ കിട്ടും.. ഒരു സ്ഥലത്തുകൂടി പോകാനുണ്ട്ഞാൻ പതുക്കെയാണ് പറഞ്ഞത്.
നിങ്ങളുടെ  തമ്പാൻ സാറിനെന്താ ഇന്ത്യക്കാരെയൊന്നും പിടുത്തമില്ലേ.. യൂറോപ്യൻസ് അല്ലെങ്കിൽ മറ്റ് വല്ലവരും...” ഭാര്യയുടെ ശബ്ദം കൂര്ത്ത് മൂര്ത്ത് ഉച്ചത്തിലായിരുന്നു.
അതൊക്കെ ഓരൊരുത്തരുടെ ഇഷ്ടമല്ലെ...അതിന് നീയെന്തിനാ  ഒച്ചവയ്ക്കുന്നേ...ബാത്ത് റൂമിലേക്ക് കയറാനും ഇറങ്ങാനുമാവതെ ചുമരും ചാരി സുനന്ദയുടെ ശകാരങ്ങൾ കേട്ടു കൊണ്ട് തന്നെ നിന്നു.
നൂറ് കണക്കിന് ശമ്പളക്കാരുണ്ട് എന്നിട്ടും വീട്ടില്‍ പണിക്ക് സ്ത്രീകൾ തന്നെ അതും വെള്ളക്കൂറകൾ തന്നെ വേണം..” ശബ്ദത്തിലെ നീരസം ഞാനറിഞ്ഞു.  അയാളൊരു പാവമാടോ... ഓരോരോ ആഗ്രഹങ്ങൾ.. അത്രേ ഉള്ളൂ..അതെയതെ ഓരോരോ പൂതികളല്ലേ..കയ്യിലാണെങ്കില്‍ ആവശ്യത്തിലധികം പണവുമുണ്ട്. .
കണ്ടു കൊണ്ടിരിക്കുന്ന ടി വി ചാനല്‍ റിമോട്ട് ഉപയോഗിച്ച് ടപ്പോന്ന് ഓഫാക്കി സുനന്ദ കിടപ്പു മുറിയിലേക്ക് നടന്നുനടക്കുന്നതിനിടയില്‍ അവൾ പറയുന്നുണ്ടായിരുന്നു.  
പൂതികൊണ്ടാണല്ലൊ ഇതിനു മുമ്പുണ്ടായ  ഹൌസ് മേയ്ഡ്  ഇംഗ്ലണ്ടു കാരി ക്രിസ്റ്റീന ഫെര്ണ്ണാണ്ടസിനെ മോഷണ കുറ്റം ആരോപിച്ച് ജയിലില്‍ കിടത്തിച്ചത്.....അതിനും മുമ്പുണ്ടായിരുന്ന  അമേരിക്കക്കാരിക്കും ഇത് തന്നെ അല്ലേ സംഭവിച്ചത്..
വീണ്ടുമവൾ എന്തെങ്കിലുമൊക്കെ പറയുകയൊ എറിഞ്ഞുടക്കുകയൊ ചെയ്യും എന്നുറപ്പുള്ളത് കൊണ്ട് ഞാനൊന്നും പറയാതെ  വേഗത്തില്‍ ബാത്ത് റൂമിലേക്ക് കയറി.
രാവിലെ കുട്ടികളെ സ്കൂളില്‍ കൊണ്ട് വിട്ട് വരുമ്പോഴേക്കും ഭാര്യ മോര്ണിങ്ങ് ഡ്യൂട്ടിക്ക് പോയിക്കഴിഞ്ഞിരുന്നുശനിയാഴ്ച ആയതുകൊണ്ട് തന്നെ ഉറക്കം പത്തോ പതിനൊന്നോ മണി വരെ പോകേണ്ടതാണ് പക്ഷെ എട്ടു മണിയാകുമ്പോഴേക്കും തമ്പാന്‍ സാര്‍ വന്നു.
മോഹറക്ക് റോഡില്‍ നിന്ന് സാറിലേക്കുള്ള ഇടറോഡിലേക്ക് വണ്ടി തിരിക്കുമ്പോഴാണ് ഇന്നത്തെ യാത്ര കൃത്യം ഒരാളെ കിട്ടേണ്ട യാത്രയാണെന്ന് തമ്പാന്‍ സാര്‍ ഓര്മ്മപ്പെടുത്തിയത്.
സാറേ  ക്രിസ്റ്റീനെയെ എന്തിനാ മോഷണക്കുറ്റം ചുമത്തി ജയിലില്‍ അടച്ചത്?  
തമ്പാൻ സാറപ്പോള്‍ ഒരു പഴയ സിനിമാ ഗാനം റെക്കോര്ഡറിലിട്ടുഅതൊന്നും വകവയ്ക്കാതെ ഞാന്‍ ചോദ്യം ആവര്ത്തിച്ചുവീണ്ടുമെന്തോ പറയാന്‍ തുടങ്ങിയത് വിഴുങ്ങി തമ്പാൻ സാർ ചിരിച്ചു.
അത് ഞാൻ മന:പൂര്വ്വം ചെയ്തതില്ലെങ്കിലും ഒരു ദിവസം സംഭവിക്കുമായിരുന്നു.  മോഷ്ടിക്കാന്‍ തീരുമാനിക്കുന്ന ഏതൊരു കള്ളനും ഒരിക്കൽ അകത്ത് പോയേ മതിയാകൂ..... വിട്ടിൽ പുതിയ കാമറയും ത്രിജി സിസ്റ്റവും ഫിറ്റ് ചെയ്തതിന്റെ അടുത്ത ദിവസം ഓഫീസിലിരിക്കുമ്പോൾ ഒരാഗ്രഹം തോന്നിഎത്രയോ കൊല്ലങ്ങളായി എന്റെ വില്ലയില്‍ ഒരു മോഷണ ശ്രമവും നടന്നിട്ടില്ലപലപ്പോഴും വാതിൽ പൂട്ടാതെയാണ് ഞാന്‍ ഓഫീസിലേക്ക് വരാറുള്ളത്എന്തെങ്കിലുമൊരു കേസ് ഉണ്ടാവട്ടേന്ന് കരുതി ക്രിസ്റ്റീനയോട് ഞാൻ പറഞ്ഞു ഞാനിറങ്ങി ഒന്നൊ രണ്ടൊ മണിക്കൂര്‍ കഴിഞ്ഞ് വീട്ടിലേക്ക് വന്നാ മതീന്ന്പിന്നെ എന്റെ ബെഡ് റൂമില്‍ കേറി ഊരി വച്ച മാല എടുക്കാനും പറഞ്ഞുചിലപ്പോഴൊക്കെ കുളികഴിഞ്ഞ് ഞാനങ്ങിനെ മാല മറന്നു വച്ച് പോകാറുണ്ട്അന്ന് എന്റെ മുറിയിലവള്‍ കയറുന്നത് ഫിറ്റ് ചെയ്ത് വച്ച കാമറയില്‍ റെക്കോര്ഡ് ചെയ്യുന്നത് ഞാന്‍ ഓഫീസിലുരുന്ന് കാണുകയായിരുന്നുഒരു കള്ളിയുടെ കാല്പാദത്തോടെ കാര്പ്പെറ്റില്‍ പോലും ശബ്ദമുണ്ടാക്കാതെയാണവള്‍ അവിടേക്ക് കയറിയത്.  പിന്നെ ഞാന്‍ ഊരിവച്ച മാലയെടുത്തവള്‍ ഇട്ടിരിക്കുന്ന ചുവന്ന ടീഷര്ട്ടിനുള്ളിലെ വെളുത്ത ബ്രേസിയറിനുള്ളിലേക്ക്  കയറ്റുന്നത് ശ്വാസമടക്കി ഞാന്‍ കണ്ടുകാമറയുമായ് പോലീസ് സ്റ്റേഷനില്‍ പോകാനൊന്നും ഞാന്‍ തുനിഞ്ഞില്ലപക്ഷെ ഒരു പരാതി കൊടുത്തുപോലീസ് അവളെ കൊണ്ടു പോകുമ്പോൾ അവളുടെ കണ്ണുകൾ കാണേണ്ടതായിരുന്നു...!!
തമ്പാൻ സാര്‍ പറയുന്നത് കേട്ട് ഞാൻ കണ്ണു മിഴിച്ച് ചങ്കില്‍ നിന്ന് ഒന്നിലധികം പച്ചത്തവളകള്‍ കുതിച്ച് ചാടി... ഇടയ്ക്ക് ഒരു റെസ്റ്റോറന്റ് കണ്ടപ്പോൾ തമ്പാൻ സാര്‍ വണ്ടി നിര്ത്തി എന്തെങ്കിലും കഴിച്ചിട്ട് പോകാന്ന് പറഞ്ഞു.  പിന്നെ സ്വകാര്യമായി പറഞ്ഞു ഇതൊക്കെ സമരക്കാരുടെ സ്ഥലങ്ങളാ.. സൂക്ഷിച്ചാൽ ജീവനും കൊണ്ട് പോകാം. ...ഞങ്ങൾ ചായ കുടിച്ചോണ്ടിരിക്കുമ്പോൾ തൊട്ടപ്പുറത്തെ ‘നിര’ വച്ച് കളിക്കുന്ന ഒരു കൂട്ടം അറബികൾ അവിടെ ഉണ്ടായിരുന്നുഅവരുടെ ഒച്ചയിൽപലപ്പോഴും തമ്പാൻ സാര്‍ പറയുന്നത് എനിക്ക് കേൾക്കാനേ പറ്റുന്നില്ല.
കഴിഞ്ഞ ദിവസം ദാ ഇവിടെനിന്ന് കുറച്ച് മാറിയാ പാക്കിസ്ഥാന്‍ കാരന്റെ നാക്ക് അരിഞ്ഞെടുത്തത്..”
തമ്പാൻ സാർ പതിയെ എന്നാൽ പേടിയുടെ ഒരു ലാഞ്ചന പോലും ഇല്ലാതെ ആവര്ത്തിച്ചു.  എന്നിൽ ഭയത്തിന്റെ തേനീച്ചകൾ വട്ടമിട്ട് പറന്നുതുടങ്ങിയിരുന്നു.
ചായകുടിച്ച് പുറത്തിറങ്ങിയപ്പോള്‍ “ഡൌണ്‍ ..ഡൌണ്‍” വിളികളുമായി ഒരു പറ്റം ആളുകള്‍ സര്ക്കാരിനെതിരെ സമരം വിളിച്ച് കൊണ്ട് ഞങ്ങളുടെ വണ്ടിക്ക് നേരെ വരുന്നുണ്ടായിരുന്നു.. വേഗം റെസ്റ്റോറന്റിലേക്ക് തന്നെ തിരിച്ച് പോകാമെന്ന് ഞാൻ പറഞ്ഞെങ്കിലും തമ്പാൻ സാറിന് കൂസലൊന്നും ഉണ്ടായിരുന്നില്ലവണ്ടി കുറച്ചുകൂടി ഓടിക്കഴിഞ്ഞപ്പോൾ  ജാഥയിൽ നിന്ന് അകന്ന് ഒരു കടയിൽ കയറി കയ്യിലിരിക്കുന്ന അഡ്രസ്സ് കാണിച്ച് തിരക്കി.
അവിടെ ഒരു മലയാളിയായ ഷോപ്പ് കീപ്പറാണുണ്ടായിരുന്നത്. ‘കോട്ടയത്താണോചങ്ങനാശ്ശേരിയിലാണൊന്ന് തമ്പാൻ സാർ ചോദിക്കുന്നതും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തന്റെടുത്തേക്ക് വന്നേക്കൂന്ന് പറഞ്ഞ് പോക്കറ്റില്‍ നിന്ന് കാര്ഡ് എടുത്ത് കൊടുക്കുന്നതും ഞാന്‍ വണ്ടിയിലിരുന്നു തന്നെ കാണുന്നുണ്ടായിരുന്നുവഴിയരികിലപ്പോൾ ഒരല്പം അകലെയായ് ഒരു വേയ്സ്റ്റ് ബോക്സില്‍ പെട്രോളൊഴിച്ച് ഒരു സംഘം തീകത്തിക്കുകയാണ്. “ എല്ലാം കത്തട്ടെ എല്ലാം കത്തട്ടേ.”ന്ന് അവര്‍ വിളിച്ച് പറയുന്നുണ്ട്..ഒപ്പം അതൊക്കെയും റോഡിലേക്ക് വലിച്ചിട്ട് മാര്ഗ്ഗ തടസ്സം സൃഷ്ടിക്കുന്നുഅവിടെ നിന്നും ഒരു പത്ത് മിനുട്ട് യാത്ര ചെയ്ത ശേഷമാണ് ഇസാമുബാറക് പറഞ്ഞ വീട് കണ്ടു പിടിച്ചത്.
വളരെ മനോഹര്മായ ഒരു വില്ലയാണാ വീട്... തമ്പാന്‍ സാര്‍ ആദ്യമൊന്ന് സംശയിച്ചുഎന്നിട്ട് ഗേറ്റ് കടന്നുവിവിധ നിറത്തിൽ റോസാപുഷ്പങ്ങള്‍ വിരിഞ്ഞു നില്ക്കുന്നു  പൂമുഖത്ത്പൂച്ചട്ടിയിലെ പൂക്കൾ കുശലം പറയാനെന്ന പോലെ തലയാട്ടുന്നുവൃത്തിയുള്ള  പൂമുഖത്തേക്ക് കയറുമ്പോ ഷൂസ് ഊരിവയ്ക്കണമോന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചുഅത് കണ്ടിട്ടെന്നപോലെ തമ്പാൻ സാർ വിലക്കിപിന്നെ കാളിങ്ങ് ബെല്ലടിച്ചുവണ്ടിയുടെ ശബ്ദം കേട്ടതു കൊണ്ടായിരിക്കണം ചിലരൊക്കെ ഗേറ്റിനു വെളിയിൽ നിന്ന് തല പൊക്കി നോക്കുന്നുണ്ടായിരുന്നുവൃദ്ധയായ ഒരു സ്ത്രീ  വാതിൽ തുറന്ന് ‘എന്തുവേണം’ എന്ന് അറബിയിൽ ചോദിച്ചു.  ആണുങ്ങളാരും ഇല്ലേന്ന് തമ്പാൻ സാര്‍ തിരിച്ച് ചോദിച്ചുതമ്പാന്‍ സാര്‍ ചോദിച്ചത്   മനസ്സിലാവാത്തതിനാലാവണം വൃദ്ധ  അറബിയിൽ എന്തൊക്കെയോ പറഞ്ഞ് വാതിലടച്ചു.
ഇവിടെ  ഭ്രാന്തി തള്ള മാത്രേ ഉള്ളോ എന്ന എന്റെ ചിന്തയൊന്നും തമ്പാൻ സാറിനുണ്ടായിരുന്നില്ലപൂമുഖത്തെ പൂച്ചട്ടിയിലെ ചുവന്ന പനീര്പ്പുക്കൾ നോക്കി തമ്പാൻ സാറൊന്ന് ചിരിച്ചു വീടും തൊടികളും മനോഹര്മായ് സൂക്ഷിക്കുന്ന സ്ത്രീ ഒരു സുന്ദരി തന്നെയായിരിക്കുംതീര്ച്ചയായും എനിക്ക് പറ്റിയ അറബിപെണ്ണ്  വീട്ടില്‍ തന്നെയുണ്ട് പനിനീര്പ്പൂവു പോലെ സുഗന്ധം പരത്തുന്നവള്‍.
.പനിനീര്പ്പൂവ് പറിച്ചെടുക്കാനൊരു ശ്രമം ഞാൻ നടത്തിയതു കൊണ്ടാവണം പണ്ടെങ്ങോ വായിച്ച ഒരു അടിമയുടെ കഥ തമ്പാൻ സാർ പറയാൻ തുടങ്ങിയത്.
തോട്ടത്തിൽ മുന്തിരിവള്ളികൾ പൂക്കുകയും അവയ്ക്ക് വളമിടുകയും ചെയ്യുകയെന്നത് സായിപ്പിന്റെ രാജ്യത്തെ അടിമകളുടെ പ്രധാ ജോലികളില്‍ ഒന്നായിരുന്നു മുന്തിരികള്‍ പഴുത്തു തുടങ്ങുമ്പോള്‍ മത്തു പിടിപ്പിക്കുന്ന ഗന്ധം  പ്രദേശമാകെ വ്യാപിക്കുംപക്ഷെ അതിലൊന്നു പോലും വായിലിടാനുള്ള അനുവാദം ഒരു അടിമയ്ക്ക് പോലുമുണ്ടായിരുന്നില്ലഅങ്ങിനെയിരിക്കെ ഒരടിമ  മുന്തിരി മണത്തെ കടത്തി വയ്ക്കാന്‍ പാകത്തിൽ തോട്ടത്തിന്റെ ഒരരുകിൽ ഒഴിവു സമയത്ത് പനിനീര്‍ കമ്പുകൾ കുത്തിവച്ച് ദിവസവും അതിനെ പരിപാലിക്കാന്‍ തുടങ്ങിദൈവത്തിന്റെ വരപ്രസാദം പോലെ അതിമനോഹരമായ പനിനീർപ്പൂക്കൾ നിരവധിയുണ്ടാവുകയും അവിടങ്ങളിലൊക്കെ സുഗന്ധം വ്യാപരിക്കുകയും ചെയ്തുഅടിമയുടെ മകളായിരുന്നു പൂക്കളുടെയൊക്കെ കളിക്കൂട്ടുകാരിഅവൾ പനിനീര്പ്പൂക്കൾ ചൂടിയപ്പോള്‍ അതിമനോഹരിയായ് തീര്ന്നു എന്നും തോട്ടത്തിലെ പൂക്കള്‍ തലയില്‍ ചൂടി സുന്ദരിയാവുന്ന അടിമയുടെ മകളെ ഒരുദിവസം മെക്കാറ സായ്പ് കണ്ടുപിടിച്ചുഅന്ന് രാത്രി തോട്ടത്തിലെ മുഴുവന്‍ പനിനീര്പ്പൂക്കളും കൊണ്ടുവരാന്‍ അടിമയുടെ മകളോട് കല്പിച്ചുതിരുവായ്ക്കെതിര്വായില്ലാത്ത കാലം.. സായിപ്പിന്റെ മുറിയില്‍ വിവസ്ത്രയായ  അടിമയുടെ മകളുടെ ശരീരം മുഴുവന്‍ പൂക്കള്‍ കൊണ്ട് മൂടി. “നീ സുന്ദരിയാണ്അനുഭവിച്ചോ മണം മുഴുവന്മരണത്തിന്റേ മണം. ” എന്ന് പറഞ്ഞ് കൊണ്ട് വായും മൂക്കും അങ്ങിനെ സകല അവയവങ്ങളും പൂക്കൾ കൊണ്ട് മൂടികുറച്ച് സമയങ്ങൾക്ക് ശേഷം  പെണ്കുട്ടി ശ്വാസം മുട്ടി മരിച്ചു.
പക്ഷെ  പൂക്കളൊക്കെ മറ്റ് അടിമകളുടെ പെണ്മക്കള്ക്ക് വിതരണം ചെയ്യാൻ മെക്കാറ സായ്പ് മറന്നില്ലഎല്ലാവരും മണമുള്ള നിറഭംഗിയുള്ള പനിനീര്പ്പൂക്കൾ സമ്മാനമായി കിട്ടിയപ്പോൾ മെക്കാറ സായ്പിനെ സ്തുതിച്ചുപക്ഷെ  പൂക്കളിലെ അസ്വസ്ഥമായ മരണത്തിന്റെ ഗന്ധം ഓരോ പെണ്കുട്ടിയുടെ തലയിലും ഡൊമോക്ലോസ്സിന്റെ വാളുപോലെ തൂങ്ങി നില്ക്കുന്നത് അവരാരും കണ്ടില്ലായിരുന്നു.
വളരെയധികം കഥകളും യാത്രാ വിവരണങ്ങളും വായിക്കുന്ന തമ്പാൻ സാര്‍ അവസരത്തിനൊത്ത ചില കഥകളൊക്കെ ഓര്ക്കുന്നുണ്ടല്ലോന്ന് അത്ഭുതപ്പെടുകയായിരുന്നു.  അടിമ ക്കഥയിലെ പെണ്കുട്ടിയെ ഓര്ത്ത് നില്ക്കുമ്പോൾ ഗേറ്റ് തുറന്ന് ഒരു മധ്യവയസ്കന്‍ വീട്ടിലേക്ക് വന്നുവെളുത്ത് തടിച്ച  രൂപം ഇളകി ഇളകി അടുത്തേക്ക് വന്നു ഒരു ചോദ്യം പോലെപിന്നെ ഞങ്ങളെ രണ്ടു പേരേയും നോക്കി കൊണ്ട് ചോദിച്ചു.
“ എന്തു വേണം.. നിങ്ങളാരാ..”
ഞങ്ങള്‍ മനാമയിൽ നിന്ന് വരുന്നു.. മിഇസ മുബാറക്  എന്ന ആളാണ്  വീടിന്റെ വിലാസം തന്നത്ഫോണ്‍ ചെയ്യേണ്ട നേരിട്ട് പോയാമതീന്നും പറഞ്ഞുഅയാളപ്പോഴും മൂര്ച്ചയുള്ള ചോദ്യചിഹനം മുഖത്ത് ഒട്ടിച്ച് വച്ചിരിക്കുന്നത് കാണാംതൊടിയിൽ നിന്ന് വൃദ്ധനൊപ്പം പൂമുഖത്തേക്ക് നടക്കുമ്പോൾ പൂക്കളുടെ അവാജ്യമായ സുഗന്ധം മൂക്കിനെ മാത്രമല്ല ഞങ്ങളുടെ പാദങ്ങളെ പിന്തുടരുന്നുണ്ടെന്നെനിക്ക് തോന്നികുതിക്കാനുള്ള ഒരു വെമ്പല്‍..!! അപ്പോഴൊക്കെ മരിച്ചു പോയ അടിമയുടെ മകളുടെ പൂക്കളാൽ അലങ്കരിച്ച്  പൂക്കളാല്‍ ചേതന നഷ്ടപ്പെട്ട  മുഖമെന്നെ വേദനിപ്പിച്ചു.  പോക്കറ്റില്‍ നിന്ന് ടവ്വലെടുത്ത് ഒന്നു രണ്ട് വട്ടം മണത്തെ ഇല്ലായ്മ ചെയ്തു.
മൂന്നു തവണ ഒരു അടയാള വാക്യം പോലെ വാതിലില്‍ മുട്ടിയപ്പോൾ ഇരുപതിനോടടുത്ത് പ്രായമുള്ള പെണ്കുട്ടി വാതില്‍ തുറക്കുകയും അപരിചിതരെ കണ്ടിട്ടെന്നോണം മുഖം മറച്ച് പെട്ടെന്ന്  മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്ക് നടന്നു പോവുകയും ചെയ്തു വയസ്സി ഭ്രാന്തി തള്ളയുടെ ഒച്ചയൊന്നും കേള്ക്കുന്നില്ലല്ല്ലോന്ന് ഞാന്‍ ചെവിയോര്ക്കുകയും ചെയ്തു.
ചുവന്ന ബോര്ഡറുകളുള്ള നീണ്ട കാര്പ്പെറ്റ് വിരിച്ച് ഭംഗിയായ് അലങ്കരിച്ച ഒരു മുറിയയിരുന്നു സ്വീകരണ മുറി.  തമ്പാന്‍ സാര്‍ ഇരിക്കാതെ തന്നെ അക്ഷമനായ് നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞുഅയാള്‍ ഒരു ഫലിതം കേട്ടെന്ന പോലെ ചിരിക്കുമെന്ന് ഒരു നിമിഷം ഞാന്‍ കരുതിപിന്നെ ഒന്നും മിണ്ടാതെ തലകുലുക്കി.  പുറത്തപ്പോള്‍ ഭരണത്തിനെതിരെയുള്ള സമരത്തിന്റെ ഒച്ചയും ആകാശത്ത് ഹെലികോപ്റ്ററുകള്‍ ചീറിപ്പായുന്ന ശബ്ദവും കേള്ക്കുന്നുണ്ട്.
ഒരു മാസത്തേക്ക് മതി..കൂടി വന്നാല്‍ രണ്ട് മാസം.. തമ്പാൻ സാര്‍ നയം വ്യക്തമാക്കിപിന്നെ
എന്തൊക്കെയോ നിബന്ധനകൾ അയാൾ പറയുന്നുണ്ട്എങ്ങിനെയെങ്കിലും ഒരു അറബി ഹൌസ്
മേഡ് മതി എന്ന അത്യാഗ്രഹം പോലെ അതെല്ലാം തമ്പാൻ സാര്‍ തലകുലുക്കി സമ്മതിക്കുന്നുണ്ട്
ഒന്നാം തീയ്യതി മുതല്‍ ആവട്ടെ എന്ന ധാരണയിൽ ഞങ്ങളും ഞങ്ങൾക്കൊപ്പം  വൃദ്ധനും എഴുന്നേറ്റു.
തിരിച്ച് നടക്കുമ്പോൾ ഞാന്‍ ഏറ്റവും പുറകിലായി നടന്നുചെമ്പനിനീര്‍ പൂക്കളെ ഞാനപ്പോള്‍ പാടെ
മറന്നു പോയിരുന്നുഎന്നിട്ടും അയാളോട് ചോദിച്ചു.
അകത്തുണ്ടായ  സ്ത്രീയെ...അവരെ ഹോസ്പിറ്റലിൽ ഒന്നും കാണിച്ചില്ലേ...”
ഗേറ്റിനു വെളിയിൽ കുറച്ചകലെ ടീയര്‍ ഗ്യാസുകൾ പൊട്ടിക്കുന്ന ശബ്ദം കേട്ടപ്പോൾ ചോദ്യം മുറിഞ്ഞ്
ഞങ്ങൾ വേഗത്തിൽ പുറത്ത് കടക്കണമെന്ന വേവലാതിയോടെ വണ്ടിയിലേക്ക് കയറിഗ്ലാസ്സ്
താഴ്ത്തിയിട്ടതു കൊണ്ടാവണം വണ്ടിയിലപ്പോൾ പനിനീര്പ്പൂവിന്റെ സുഗന്ധം നിറയുന്നതും അത്
ഞങ്ങളോടൊപ്പം കൂട്ടുവരുന്നതു പോലെ തോന്നികറങ്ങുന്ന ലൈറ്റുകളിട്ട് വഴിയരികില്‍ പോലീസ്
വണ്ടികൾ. ..ചില പോലീസുകാർ ഫയര്‍ എക്സ്റ്റിങ്ങ് ക്വിഷര്‍ ഉപയോഗിച്ച് സമരക്കാര്‍ കൊളുത്ത്തിയ
തീ അണക്കാൻപാടുപെടുന്നുണ്ട്റോഡിലേക്ക് തള്ളിയിട്ട ചവറ്റുകൂനകൾ നീളമുള്ള വടിയും കമ്പുകളും
ഉപയോഗിച്ച് പോലീസുകാർ തന്നെ റോഡരികിലേക്ക് മാറ്റി വയ്ക്കുന്നു
തമ്പാൻ സാറേ... നമ്മളൊരു കുരുക്കിലാണല്ലോ പെട്ടിരിക്കുന്നത്പ്രശ്നം വല്ലതുമുണ്ടാകുമൊ..
തമ്പാൻ സാര്‍ ഒരു അറബി പെണ്ണിനെ അതും ഇതുവരെ ഒരു സ്ഥലത്തും വേലയ്ക്ക് നിന്നിട്ടില്ലാത്ത
അഭ്യസ്ത വിദ്യയായ ഒരാളെ കിട്ടുന്നുവെന്ന സ്വപനത്തിലായിരുന്നു അപ്പോഴെന്നെനിക്ക് തോന്നി.
ഓടിക്കൊണ്ടിരിക്കുന്ന വണ്ടി പെട്ടെന്ന് തമ്പാൻ സാര്‍ റോഡരികിലേക്ക് ചേര്ത്ത് നിര്ത്തി.. പിന്നെ സാവധാനം പുറകിലേക്ക് വണ്ടി ചലിപ്പിച്ചു.
എന്തു പറ്റി സാര്‍... എന്ന എന്റെ ചോദ്യത്തെ അവഗണിച്ച് തൊട്ടടുത്ത ബസ് വെയ്റ്റിങ്ങ് ഷെല്ട്ടറിലേക്ക് തലനീട്ടി..എന്നിട്ട് ഇംഗ്ലിഷില്‍ ചോദിച്ചു
“ നീ എന്താടി ഇവിടെ...”  ബസ് വെയ്റ്റിങ്ങ് ഷെല്ട്ടറിലെ ഫിലിപ്പൈന്‍ കാരി പെണ്‍ കുട്ടിയുടെ മുഖം ചെന്താമര പോലെ വിടരുന്നത് അപ്പോഴെനിക്ക് വ്യക്തമായി കാണാംഅവളില്‍ ബഹുമാനവും ഒപ്പം നാണവും വരുന്നുണ്ട്
അയ്യോ.. സാര്‍.... ഞാനിവിടെ ബസ്സ് കാത്തു നില്ക്കുന്നതാ.. ഇപ്പോ വല്ലപ്പോഴുമേ ജോലിയുള്ളൂ സാര്‍.. നശിച്ച സമരങ്ങൾ കാരണം ബസ്സുകളിൽ പലതും ഇപ്പോ നേരത്തും കാലത്തും വരില്ലപോരാത്തതിന് ജീവനും കയ്യില്‍ പിടിച്ച് ഓടി നടക്കുകയാ.. ജീവിക്കണ്ടേ സാര്‍....
വണ്ടിയുടെ ബാക്ക് ഡോര്‍ തുറന്ന് വണ്ടിയിലേക്ക് കയറി കൊണ്ടവള്‍ പറഞ്ഞു.
ഇപ്പൊ നീ എങ്ങോട്ടാ പോകുന്നേ..” തമ്പാന്‍ സാര്‍ ചോദിച്ചു.
ജുഫൈറില്‍ ഒരു ഗുജറാത്തിയുടെ വീട്ടിലാ സാര്‍ ഇപ്പോ.. നല്ലവരാ...ന്നാലും സാറിന്‍ റെയടുത്ത്
നില്ക്കുന്ന സുരക്ഷ അത് ലോകത്തൊരിടത്തും കിട്ടില്ല.. പിന്നെ എന്നെ നോക്കിപ്പറഞ്ഞു.
കേട്ടോ സാര്‍... റിഫയിൽ ഒരു ഷേക്കിന്റെ വീട്ടിൽ ജോലിക്ക് നിന്നതാ ഞാൻഷേക്ക് മിക്കപ്പോഴും ടൂറിലായിരിക്കുംപിന്നെ ഷേക്കിന്റെ മക്കളുടേയും തള്ളയുടെയും ഭരണമല്ലേ...ഒന്നിനും ഒരു ചിട്ടയൊ ബഹുമനമോ കൊടുക്കില്ല...വേലക്കാര്ക്ക് ഒരു നിലയൊ വിലയൊ നല്കാത്ത വര്ഗ്ഗം..” അവള്‍ ചുണ്ട് കോട്ടി..
.. പിന്നെ നിന്റെ നാട്ടുകാരല്ലേ ഇതൊക്കെ ശരിക്കും ഇവരെ പഠിപ്പിച്ച് കൊടുത്തത്..” ഏതൊരുത്തന്‍ വന്ന് ചോദിച്ചാലും തുണി ഉരിഞ്ഞ് കൊടുക്കുന്ന വര്ഗ്ഗം.. തമ്പാന്‍ സാർ പുച്ഛ സ്വരത്തിലൊന്ന് കടുപ്പിച്ചു.
“ അതെ സാർമിക്കവരും അങ്ങിനെയാപക്ഷെ എല്ലാരും അങ്ങിനെയാണെന്ന് പറയല്ലേ സാര്‍..
അന്ന്  അറബിച്ചെക്കന്‍ എന്നെ കേറിപ്പിടിച്ചപ്പോൾ കയ്യിൽ കിട്ടിയ  കറിക്കത്തികൊണ്ടൊന്ന് ആഞ്ഞ് വീശിയതാ.. അവനെ കൊല്ലാനൊന്നുമല്ല എനിക്ക് തോന്നിയത്സ്വയം ഒരു പ്രതിരോധം തീര്ക്കാൻ മാത്രേ തോന്നിയിരുന്നുള്ളൂ. .
മാനമല്ലേ  സാർ എല്ലാറ്റിനും വലുത്....” അവൾ വിഷമത്തോടെ എന്നെ നോക്കി..  “ എന്റെ  കഥ ആരോ പറഞ്ഞ് കേട്ട്  സാറാണ്  ജയിലില്‍ വരികയും ജയിലിൽ  നിന്നിറങ്ങാൻ സഹായിച്ചതും..  സാറെനിക്ക് ദൈവത്തെ പോലെയാ ചിലപ്പോള്‍ ദൈവം തന്നെയും...” അവള്‍ പറഞ്ഞു തുടങ്ങിയതാണ്
അതോണ്ടെന്താ എന്നിട്ട് നിനക്ക് മാനം കിട്ടിയൊ.. പിന്നെം നീ എത്രപേര്ക്ക് കിടന്നു കൊടുത്തു....തമ്പാൻ സാറിന്റെ ശബ്ദമുയർന്നു. ..അവൾ മുഖം താഴ്ത്തി കുറ്റസമ്മതം പോലെ.....“ ജോലിം കൂലിയുമില്ലെങ്കിൽ പിന്നെ ഞാനെന്തോ ചെയ്യും സാർ.. മാനം നോക്കിയിരുന്നാൽ പട്ടിണി കിടന്ന് മരിക്കുകയേ ഉള്ളൂ.
കൺസ്ട്രക്ഷൻ വർക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ തലകറങ്ങി വീണ് ഒരു ഭാഗം തളര്ന്ന് കിടക്കുന്നജോലിക്ക് പോകാത്ത കെട്ട്യോന് ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കാന്‍ പറ്റുണ്ടേ സാർ... പലയിടങ്ങളിലും ജോലിക്ക് പോലും പോകാൻ പറ്റാത്ത വിധം വൈകുന്നേരങ്ങളിലും രാവിലെകളിലും
പോലീസ് വണ്ടികൾ  ചീറിപ്പായുന്നതും പുകച്ചുരുളുകൾ ആകാശം മുട്ടെ ഉയരുന്നുഅതും സാറും കാണുന്നതല്ലെ.... പിന്നെങ്ങിനെ സാർ ജോലി ചെയ്യും……”  കുറച്ച് സമയത്തെ കാറിലെ നിശ്ശംബ്ദത മുമ്പിലെ എരിയുന്ന റോഡിൽ നിന്ന് വഴി മാറി ഓടുമ്പോഴാണ് വീണ്ടും തളിരിട്ടത്.
സകലെണ്ണത്തിനും വേണ്ടത് ഒന്ന് മാത്രം.. .വെറുതെ ഒന്ന് നിന്ന് കൊടുത്താല്‍ മതി... കൈ നിറയെ കാശ് കിട്ടും .. പക്ഷെ നാട്ടിലുള്ള കുഞ്ഞുങ്ങളെ ഓര്ക്കുമ്പോൾ അതൊരു സ്ഥിരം തൊഴിലാക്കാനും പറ്റുന്നില്ലമാസാവസാനം എന്തെങ്കിലും അവര്ക്ക് ഉണ്ണാനും ഉടുക്കാനുമെങ്കിലും അയച്ചുകൊടുക്കണ്ടേ .. അവളുടെ കണ്ണുകള്‍ ഒരു സങ്കടക്കടലയായ് ഒഴുകി 
സാർ അതിനു വേണ്ടി മാത്രം... അതും വല്ലപ്പോഴും.... കണ്ണിറുക്കികൊണ്ടളുടെ മുഖത്തൊരു  ഒരു വിളറിയ ചിരി...  കലപില പോലുള്ള അവളുടെ സംസാരം കല്ലു വാരിയിട്ടതു പോലെ വണ്ടിയിൽ തിണര്ത്തു കിടന്നു.
ജുഫൈറിൽ ഗുജറാത്തിയുടെ ഫ്ലാറ്റിനു കീഴെ അവളെ ഇറക്കിവിട്ട് വരുമ്പോൾ ഞാൻ സാറിനോട് ചോദിച്ചു...” സാറേ..  സമരങ്ങളും ബഹളങ്ങളും കൊടുമ്പിരിക്കൊള്ളുമോ.. കൂടും കുടുക്കയുമായ് പോകേണ്ടിവരുമോ...”   മറുപടിയായ് തമ്പാൻ സാർ പറഞ്ഞത് “ നമുക്ക് നാളെ തന്നെ പോയി  അറബി കൊച്ചിനെ കൊണ്ടുവരണം.. ദീര്ഘിപ്പിച്ചാൽ ...ഒരു പക്ഷെ . ..  സമരം തീര്ന്നു പോയാല്‍.. 
ആഭ്യന്തര കലഹങ്ങളില്‍ നിന്ന് ചൂഷണം ചെയ്യുന്നവന്റെ ഒറ്റക്കൊമ്പ് തമ്പാൻ സാറിന്റെ തലയിൽ ഉയർന്ന് വരുന്നത് എനിക്ക് വ്യക്തമായ്  കാണാം.
തമ്പാൻ സാറൊന്ന് അമർത്തി മൂളികൊണ്ട് പറഞ്ഞു.  നാളെ തന്നെ പോകണം..
പതിവു പോലെ വിളിക്കാതെ തന്നെ ഞാൻ തുനിഞ്ഞിറങ്ങി ഓഫീസിൽ ജോലിയുണ്ടായിട്ടും തമ്പാൻ സാറിനൊപ്പം ഇന്നലെത്തെ വിലാസത്തിലെ വൃദ്ധനായ  അറബിയുടേയും ഭ്രാന്തി തള്ളയുടേയും വീട്ടിലേക്ക് വണ്ടി തിരിച്ചു.  ഞങ്ങൾ ചെല്ലുമ്പോൾ വയസ്സൻ ഹുക്ക ആഞ്ഞ് വലിക്കുകയായിരുന്നുശബ്ദം കേട്ട്  അയാൾ തിരിഞ്ഞ് നോക്കിതമ്പാൻ സാറിന്റെ മുഖത്തപ്പോൾ പരീക്ഷയില്‍ ജയിച്ച കുട്ടിയുടെ ഭാവമായിരുന്നുഅയാൾ ഹുക്കവലി മതിയാക്കി ഒന്നും മിണ്ടാതെ അകത്തേക്ക് ആടിയാടി പോയിപുറകിൽ അയാളുടെ അടിവസ്ത്രമില്ലാത്ത കന്ദൂറയിൽ കൂടി അയാളെ പിറന്ന പടി തന്നെ കാണാമായിരുന്നു.  ഒപ്പം തമ്പാൻ സാറും അയാളുടെ  കൂടെ അകത്തേക്ക്.
അയാൾ വിളിച്ചൊന്നുമില്ല കൂടെ പോകാൻ എന്നിട്ടും കൂടെ ചിരപരിചിതനെ പോലെ ...തിരിച്ച് വന്നപ്പോഴും  ചിരി അയാളുടെ മുഖത്ത് ബാക്കിയുണ്ടായിരുന്നുഅതേ സന്തോഷത്തിൽ തന്നെ കയ്യിലുണ്ടായിരുന്ന നോട്ട് കെട്ട് തമ്പാൻ സാർ അയാളുടെ കയ്യിൽ മുറുക്കി പിടിപ്പിച്ചു. . 
എന്റെ മനസ്സിലപ്പോൾ “ അടിമപ്പണം ..അടിമപ്പണം” എന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നുകുറച്ച് നേരം കഴിഞ്ഞ  വായിലെ തുപ്പലിറക്കി ഞാൻ തമ്പാൻ സാറിനെ നോക്കിഎന്നിട്ട് ചോദിച്ചു..
എങ്ങിനെയുണ്ട്
ഹൊ... മധുരക്കരിമ്പ്... തമ്പാൻ സാർ പറഞ്ഞുപറഞ്ഞു കഴിയുമ്പോൾ സാധാരണ കുഴിഞ്ഞ് നില്ക്കുന്ന മുഖത്തെ കള്ളക്കുഴി അതി മധുരമായി പുറത്തേക്കൊഴുകി വന്നു സ്വപ്നത്തിലാണോന്ന് സംശയം തോന്നും മട്ടിൽ തമ്പാൻ സാര്‍ പുറത്തെ ചവുട്ടിപടിയിൽ റോസാപ്പൂക്കളെ നോക്കി നിന്നു.
പോകാം സാര്‍” അവള്‍ പറഞ്ഞു
അകത്തു നിന്ന് കൈയ്യിൽ ഒരു ബാഗുമായ് അവൾ.. സാധാരണ പോലെ കറുത്ത അബയ ധരിച്ച് അവൾ പടികളിറങ്ങി.
വണ്ടിയിലേക്ക് കയറിയപ്പോൾ തമ്പാൻ സാർ  ചോദിച്ചു
എന്താ പേര്” ഒരു നിമിഷം ഒരു ദീര്ഘനിശ്വാസം അവളിൽ നിന്നുണ്ടായി.. പിന്നെ കുറച്ച് നേരം ഒന്നും മിണ്ടിയില്ല്രണ്ടാമതും തമ്പാൻ സാർ പേരു ചോദിക്കാനൊരുമ്പെടുമ്പോൾ  ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു
മറിയം
എന്റെ പേര് ശ്രീധര മേനോൻ.. എല്ലാവരും തമ്പാൻ എന്ന് വിളിക്കുംഇത് രഘുചന്ദ്രൻ,  എന്റെ സുഹൃത്താണ് നഗരത്തിലെ മിക്ക് ഷോപ്പിങ്ങ് മാളുകള്ക്കും ഞാനാണ് പണം മുടക്കുന്നത്അതുകൊണ്ട് എന്നെ ചിലർ മുതലാളീന്നും വിളിക്കുന്നുകുട്ടിയും അങ്ങിനെ വിളിച്ചാൽ മതി
സത്യത്തില്‍ അവൾക്കൊരു ഇരുപത്തി അഞ്ച് വയസ്സിലപ്പുറം പറയില്ലഅതുകൊണ്ട് തന്നെ തമ്പാൻ സാര്‍ പറഞ്ഞു.               നിനക്ക് ഒരു ഇരുപത്തിയഞ്ച് വയസ്സിൽ കൂടുതൽ പറയില്ല.
ഇരുപത്തി നാലു വയസ്സും മൂന്ന്  മാസവും മാത്രേ ആയുള്ളൂ സാര്‍”  അവൾ വളരെ ചിട്ടയോടെ എന്നാൽ തെല്ലും ശബ്ദം ഉയര്ത്താതെ  ഭംഗിയായ് ഇംഗ്ലീഷില്‍ തന്നെ പറഞ്ഞു.
തമ്പാൻ സാര്‍ ആശ്ചര്യത്തോടെ എന്നെ നോക്കി.  പക്ഷെ മറിയത്തിന്റെ കണ്ണുകളിലപ്പോൾ ദു:ഖത്തിന്റെ ഒരു മഞ്ഞുമല തൂങ്ങി നില്ക്കുന്നതായെനിക്ക് തോന്നിപക്ഷെ പ്രത്യക്ഷത്തില്‍ ശാന്തമായിരുന്നു  മുഖം,
ഏത് വരെ പഠിച്ചു... തമ്പാന്‍ സാറിന്റെ ചോദ്യത്തിലൊരു പുച്ഛസ്വരം അടങ്ങിയിട്ടുണ്ടായിരുന്നു.
എം ബി ബി എസ്സ് കഴിഞ്ഞ് എം ഡിക്ക് ചേരാനിരുന്നതാ.. സ്വാതന്ത്ര്യ സമരം .. വിദേശികളിൽ നിന്നല്ല.. സ്വദേശികളിൽ നിന്ന് സ്വദേശികളെ തന്നെ മോചിപ്പിക്കാൻ . പത്രഭാഷയില്‍ ആഭ്യന്തര കലഹം. ...പിന്നെ എങ്ങും പോയില്ല.  പോയില്ലാ എന്ന് പറയുന്നതിനേക്കാൾ പോകാന്‍ സമ്മതിച്ചില്ല എന്നു വേണം പറയാൻ. “ അവളുടെ കണ്ണിലൊരു കനലെരിയുന്നത് വ്യക്തമായ് കാണാംപക്ഷെ ശാന്തമാണാ മുഖം..  

ആദ്യത്തെ ഞെട്ടലിൽ എന്റെ ഇടതു ചെവിയിയിൽ നിന്ന് ഒരു കിളി പറന്ന് പോയിപിന്നെയെനിക്ക് അവളുടെ മുഖത്തേക്ക് നോക്കാനേ കഴിഞ്ഞില്ല . മനസ്സിൽ യുദ്ധകാഹളം മുഴങ്ങി.. പോര്മുഖത്ത് അട്ടഹസിക്കുന്ന കൂറ്റന്‍ സൈന്യത്തെ വാരിക്കുന്തം കൊണ്ട് നേരിടുന്ന മുഖം മറച്ച പെണ്‍ കരുത്ത് എന്റെ വായിൽ ഉമിനീര്‍ വറ്റി തമ്പാന്‍ സാറും ഒന്നും സംസാരിച്ചില്ല.
വണ്ടി നേരെ തമ്പാൻ സാറിന്റെ വീട്ടിലേക്കാണ് കൊണ്ട് പോയത്വണ്ടി പാര്ക്ക് ചെയ്തപ്പോൾ അവിടെ അതുവരെ ഇല്ലാത്ത പനിനീര്പ്പൂക്കളുടെ മണം എന്റെ മൂക്കിലേക്കടിച്ച് വന്നു.  കാറ്റുകളിൽ നിന്ന് പറന്നുവരുന്ന കഥകളൊ കലാപങ്ങളൊ.. .അതെന്നെ ഭയപ്പെടുത്തിവാതില് തുറന്ന് തമ്പാൻ സാറിന്റെ സ്വീകരണ മുറിയിലെത്തി. “ രഘൂ ഇവിടെ ഇരിക്ക്.. ഞാൻ അടുക്കള ഒന്ന് കാണിച്ച് കൊടുക്കട്ടെ. “ തമ്പാൻ സാര്‍ പറഞ്ഞു.
തമ്പാൻ സാറും മറിയയും  അടുക്കളയിലേക്ക് പോകുമ്പോൾ സോഫയിലിരുന്ന പത്രമെടുത്ത് ഞാൻ വെറുതെ മറിച്ചു നോക്കി.. ആഭ്യന്തരകലാപത്തിൽ നാക്ക് നഷ്ടപ്പെട്ട ഒരു പോലീസുകാരന്റെ ചിത്രം.. അയാളെന്നെ കണ്ണുരുട്ടിപ്പേടിപ്പിച്ചു.. പത്രമടച്ച് വച്ച് ഞാൻ വെറുതെയിരുന്നുതമ്പാൻ സാർ അടുക്കളയിൽ കയറി മറിയത്തിന് ഓരോന്നും പരിചയപ്പെടുത്തിക്കൊടുക്കയാണ്ഗ്യാസ് സ്റ്റൌ ഉപയോഗിക്കേണ്ട വിധം വിശദീകരിക്കുന്നത് എനിക്ക് കേൾക്കാം.  മുറികള്‍ തൂത്ത് തുടക്കുന്നതിനെ കുറിച്ചും  ഗ്ലാസ്സുകള്‍ കഴുകേണ്ടുന്നതിനെ കുറിച്ചും തമ്പാൻ സാര്‍ സ്റ്റഡിക്ലാസ്സ് നടത്തുന്നുരണ്ടോ മൂന്നോ ദിവസം മുഷിഞ്ഞ അടിവസ്ത്രങ്ങൾ മറ്റും മറിയത്തിന്റെ മുന്നിലേക്കിട്ട് വാഷിങ്ങ് മെഷിനില്‍ ഇടാതെ കഴികിയെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ തമ്പാൻ സാറിന്റെ ഭ്രാന്തൻ ആഗ്രഹങ്ങൾ സാക്ഷാല്ക്കരിക്കപ്പെടുന്നതിന്റെ ത്രില്ല് .. എന്റെ ചെവി ഞാന്‍  വട്ടം പിടിച്ചു,. ഇല്ല ഇപ്പോൾ ശബ്ദമൊന്നും വരുന്നില്ല.. അകത്തേക്ക് പോകണമോന്ന് സംശയിച്ച്.. .. അത് തമ്പാന്‍ സാറിന്റെ അടിമയല്ലേന്ന ബോധത്തോടെ ഞാന്‍ വണ്ടിയിലേക്ക് കയറി ഒന്നും പറയാതെ തന്നെ.
സോഫയിൽ വന്നിരുക്കുമ്പോള്‍ തമ്പാന്‍ സാറിന്റെ സ്വപ്നങ്ങള്‍ മഴവില്ലിനെ തൊട്ട് ഉണര്ന്ന് കഴിഞ്ഞിരുന്നുപതിവില്ലാത്തവിധം വീടിനു പുറത്ത് സമരങ്ങളുടെ ഒച്ചയും ബഹളങ്ങളും.. പെട്രോൾ ബോംബുകളുടെ പൊട്ടിത്തെറിക്കുന്ന ശബ്ദം.. പോലീസ് വാഹനങ്ങൾ ചീറിപ്പായുന്നതിന്റെ ഒച്ച.. ആദ്യമായ് ഒരു ഇലക്ട്രോണി ബോംബിന്റെ അത്യുഗ്രൻ സ്ഫോടന ശബ്ദം കേട്ടപ്പോൾ തമ്പാൻ സാര്‍ ജാഗരൂകനായ്.. കണ്ണുകള്‍ തുറന്ന് കാലടികള്‍  അടുത്തേക്ക് വരുന്നുണ്ടോന്ന് കാതോര്ത്തു. .
സാർ ചായ” .. ഒരു ഞെട്ടലോടെ തലയുയര്ത്തി നോക്കുമ്പോൾ മറിയം മുന്നിൽ നില്ക്കുന്നുതീർത്തും ഒരു അടിമയുടെ വേഷവിതാനങ്ങളോട് കൂടി.  ചായ വാങ്ങിക്കൊണ്ട് തമ്പാൻ സാര്‍ മറിയത്തോട് പറഞ്ഞു
ഇന്ന് മുതല്‍ നീ എന്റെ അടിമ....അയാള്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി അല്പ്പ നേരം നിന്നുഅയാളുടേ മുഖമപ്പോള്‍ പതിവിലും ശാന്തമായിരുന്നുപിന്നെ പറഞ്ഞു
തറയില്‍ മുട്ടി കുത്തി നില്ക്കൂ..” മറിയം ഒരു ശങ്കയും കൂടാതെ മുട്ടുകുത്തി നിന്നു.   “നീ ഇനി എന്നോട് കെഞ്ചിപ്പറയൂ നിനക്ക് ഇവിടെ നിന്ന് പോകണമെന്ന്
എനിക്ക് പോകേണ്ട സാർഒരു മാസത്തേക്കുള്ള ശമ്പളംമറ്റാർക്കും സ്വപ്നം കാണാന്‍ സാധിക്കാത്ത ശമ്പളം .മുതലാളി തന്നു കഴിഞ്ഞു. .. എനിക്ക് പോകേണ്ട സാർ..”   തമ്പാൻ സാർ പറഞ്ഞു.. നീ എന്റെ അടിമയാണ്.. ഞാൻ കല്പിക്കുന്നു നീ  നിനക്ക് പോകണമെന്ന് എന്നോട് മുട്ടുകുത്തി ഇരുന്ന് കണ്ണീർ വാര്ത്ത് കൊണ്ട് കെഞ്ചുക..”
തമ്പാൻ സാർ  വ്യഗ്രത പൂണ്ടു....
മറിയം മുട്ടു കുത്തിനിന്ന് കരയാന്‍ ആരംഭിച്ചു

6 comments:

  1. പണ്ടൊരു കല്പത്തില്‍ മുണ്ടൂര്‍ സേതുമാധവന്‍ എഴുതിയ “അകലെ എവിടേയൊ പെയ്യുന്ന മഴ” എന്ന കധ്ക്കു മറുപടിയെന്നോണം അടുത്തു തന്നെ പെയ്യുന്ന മഴ എന്ന കധ ഒരാളെഴുതി. രണ്ടാം ക്രുതി വിക്രുതിയായി ഭവിച്ചു. എന്നാല്‍ ഇവിടെ മറുപടിക്കവിത ക്ഷ യായി. ച്ചാല്‍ തീരെ നന്നായി ന്നര്‍ധം.

    ReplyDelete
  2. കവിതയില്‍ എഴുത്തിയവനെ/അവളെ മാത്രം വായിക്കുന്നവര്‍ക്ക്
    ഇങ്ങനല്ലാതൊന്നും പറയാന്‍ കിട്ടില്ല. ടോണിയുടെ ഈ കവിതയെ ബാലചന്ദ്രന്റെ കവിതയുടേ മറുപുറം എന്ന് വിശേഷിപ്പിച്ച് കണ്ടു.
    ഇത്തരം ഒരു ഒരു വിശേഷണം സാധാരണ ഒരെഴുത്തുകാരനും ഇഷ്ടപ്പെടന്‍ ഇടയില്ല. താനെഴുതുന്നത് അതിന്റെ കാലില്‍ തന്നെ നില്‍ക്കണം.
    മറ്റൊരുവന്റേതിന്റെ മറുപുറം ആകരുത് എന്നത് ഏതൊരുവന്റേയും ആഗ്രഹമായിരിക്കും.
    ഏത് എതിര്‍പാഠത്തിലായാലും അക്ഷരപ്പിശകുകള്‍ ഒഴിവാക്കുന്നത് അഭികാമ്യം.

    ReplyDelete
  3. ടോള്‍സ്റ്റോയ് ഇവിടെ ഇല്ല
    സച്ചിദാനന്ദന്‍

    ടോള്‍സ്റ്റോയുടെ ഷൂസ് ഇവിടെയുണ്ട്.
    അവ താണ്ടിയ ദൂരങ്ങള്‍ ഇല്ല
    ടോള്‍സ്റ്റോയുടെ കണ്ണടയുണ്ട്
    അതു കണ്ട ആഴങ്ങളില്ല.
    ടോള്‍സ്റ്റോയുടെ റാന്തലുണ്ട്.
    അതു പൊഴിച്ച നിലാവില്ല.
    ടോള്‍സ്റ്റോയുടെ തീന്‍മേശയുണ്ട്
    അതിലദ്ദേഹം ഭക്ഷിച്ച ദുരിതങ്ങളില്ല.
    ടോള്‍സ്റ്റോയുടെ പേനയുണ്ട്.
    അതില്‍ നിറച്ച ഏകാകിതയില്ല.
    ടോള്‍സ്റ്റോയുടെ കയ്യെഴുത്തുപ്രതികളുണ്ട്
    പിയെറിയുടേയും അന്നയുടേയും സംഘര്‍ഷങ്ങളില്ല.
    ടോള്‍സ്റ്റോയുടെ ശിരസ്സുണ്ട്.
    അതു നിര്‍മ്മിച്ച വായനക്കാരില്ല.
    ഞാന്‍ ഇവിടെയുണ്ട്
    ഞാന്‍ ഇവിടെയില്ല.

    ReplyDelete
  4. കുറേ അക്ഷരത്തെറ്റുകള്‍.

    ReplyDelete
  5. അതെ, ഏതൊരു സൃഷ്ടിയെയും വിലയിരുത്തുമ്പോള്‍, അഥവാ അപഗ്രഥനം ചെയ്യുമ്പോള്‍ ആ സൃഷ്ടിയെയും ആയതിന്റെ മറ്റു ഗുണകനങ്ങളെയും മാത്രമേ നാം മുഖവിലക്കെടുക്കാന്‍ പാടുള്ളൂ എന്നാണ് എന്‍റെ മതം.
    കാരണം ഇത്തരമൊരു വേളയില്‍ നാം സൃഷ്ടികര്‍ത്താവിനെ, അതുപോലെ തന്നെ അവരുടെ ഗുണകന്നങ്ങളിലെക്കും, ഇതിര സൊഭാവ വ്യ്ശിസ്ടങ്ങളിലേക്കും എത്തിനോക്കുന്ന പക്ഷം സൃഷ്ടിയെ കുറിച്ചുള്ള നമ്മുടെ അഭിപ്രായ പ്രകടനങ്ങളില്‍ വികലതകളും, പാളിച്ചകളും സംഭവിക്കാന്‍ ഉള്ള സാധ്യത ഏറെ ആണ്.

    ശ്രീ പ്രസാദ് കാക്കശ്ശേരിയുടെ അത്തരത്തിലുള്ള ഒരു സമീപനമാണ് വായനക്കാരില്‍ ചിലരിലെങ്ങിലും അലോസരങ്ങള്‍ സൃഷ്ടിച്ചതെന്ന് തോന്നുന്നു.
    കാരണം, കവികളുടെതായാലും, ഇതിര ഗണതില്‍ പെടുന്ന എഴുതുകാരുടെതായാലും വിചാര, വികാരങ്ങളും, വിശ്വാസ പ്രമാണങ്ങളും തുലോം ‍ ‍ വെത്യസ്തമായിരിക്കുമല്ലോ? അത്തരം പ്രബല്ഗമതികളുടെ സൃഷ്ടികളിലും അവരുടെ ചിന്താഗതികളും, മറ്റു വീക്ഷണങ്ങളും കടന്നു കൂടാതിരിക്കില്ലല്ലോ?
    കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെന്നിരിക്കെ രണ്ടു വെക്തികളുടെ കവിതകളെ തിരഞ്ഞു പിടിച്ചു ഒരു താരതമ്മ്യ പഠനത്തിനു ഒരുങ്ങിയത് തെറ്റായി പോയില്ലേ എന്നാണ് എന്‍റെ പ്രബലമായ സംശയം. നേരെമറിച്ച് ഈ രണ്ടു കൃതികളെയും വെവ്വേറെ എടുത്തു ആയതു പോലെ അതെഴുതിയ വെക്തികളുടെ സൊഭാവ വ്യ്ഷിഷ്ടങ്ങളിലേക്ക് ഒരിക്കലും
    കടന്നു ചെല്ലാതെ ........ആ കവിതകളുടെ മാത്രം ഗുണകനങ്ങളെയും, മറ്റു മൂല്യങ്ങളെയും മാത്രം മാറ്റുരച്ചു നോക്കാന്‍ അദ്ദേഹം
    തുനിഞ്ഞിരുന്നെങ്ങില്‍ ഈ ലേഖനം ഏറെ മഹതരമായേനെ!

    എന്ന് വെച്ച് ഈ രണ്ടു കവിതകളിലും ഉള്ള അദ്ധേഹത്തിന്റെ കണ്ടതലുകള്‍ ഒട്ടുമുക്കാലും ശരി തന്നെ ആണ് താനും. അത്തരം വിശിഷ്ടമായ കണ്ടെതലുകല്‍ക്കിടയിലേക്ക് കവികളുടെ വെക്തി പ്രെഭാവതെയും, വിശ്വാസപ്രമാണങ്ങളെയും വലിച്ചിഴച്ചു കൊണ്ടുവന്നതാണ് വിനയായി പോയത് എന്ന് തോന്നുന്നു!

    ReplyDelete
  6. പണ്ടെന്നോ മനസ്സുകൊണ്ട് അടുക്കുകയും ഉടക്കുകയും ചെയ്ത ഈ രണ്ടു കവികളും പലപ്പോഴും കവിതകൊണ്ട്‌ കളിക്കുന്നതും കണ്ടിട്ടുണ്ട് .............ഉദാഹരണത്തിനു ...........കെ.ആര്‍ .ടോണിയുടെ ഈ കവിതയും കൂട്ടി വായിക്കുക


    അഭി - പ്രായം

    കെ ആര്‍ ടോണി

    ഹലോ, ഇപ്പോള്‍ കാണപ്പെടാറില്ല
    ഇല്ല, പെടാറില്ല
    എന്തു ചെയ്യുന്നു?
    ഞാന്‍ വലിയ വലിയ കവിതകളെഴുതാറുണ്ട്‌
    ശരിക്കും കവിതയുള്ള കവിതയാണോ?
    കവിതയില്ലാത്ത കവിതയുണ്ടോ?
    എന്നൊരഭിപ്രായം
    എനിക്കങ്ങനെയഭിപ്രായമില്ല
    നിന്റെ അഭിപ്രായത്തോട്‌ എനിക്കഭിപ്രായമില്ല
    അത്‌ അഭിപ്രായത്തിന്റെ പ്രശ്നം
    നിന്റേത്‌ പ്രായത്തിന്റെ പ്രശ്നം
    പ്രായത്തിനനുസരിച്ചേ അഭിപ്രായം
    അത്‌ നിന്റെ അഭിപ്രായം
    നിന്റെ അഭിപ്രായമോ?
    എനിക്ക്‌ അഭിപ്രായമില്ലെന്നു പറഞ്ഞില്ലേ?
    നിന്റെ അഭിപ്രായത്തോട്‌ എനിക്കും അഭിപ്രായമില്ലെന്നു പറഞ്ഞില്ലേ?
    അതു നിന്റെ പ്രായത്തിന്റെ പ്രശ്നം
    എന്റേത്‌ അഭിപ്രായത്തിന്റെ പ്രശ്നം
    കൊണ്ടുചുട്‌ നിന്റെ അഭിപ്രായം
    നമുക്കു പിരിയാം
    നാം പിരിഞ്ഞുതന്നെയല്ലേ?
    നിന്റെ കാര്യം പറഞ്ഞാല്‍മതി
    അതിലെനിക്കഭിപ്രായമില്ല
    നീയെന്താണു പറയുന്നത്‌?
    ഞാനെന്റെ അഭിപ്രായം
    പിന്നെ നീയെന്റെ അഭിപ്രായമാണോ?
    നിന്റെ മൂല്യബോധത്തില്‍ എനിക്കഭിപ്രായമില്ല
    നിന്റെ നീതിബോധത്തില്‍ എനിക്കും
    നിന്റെ പ്രതിബദ്ധതയില്‍
    നിന്റെ സാമൂഹ്യപരതയില്‍ എനിക്കും
    നിന്റെ ദാര്‍ശനികതയില്‍
    നിന്റെ ധൈഷണികതയിലും
    നിന്റെ സൗന്ദര്യാത്മകതയില്‍
    നിന്റെ സംവേദനത്തിലും
    നിന്റെ ആദര്‍ശാത്മകതയില്‍
    നിന്റെ വിപ്ലവാത്മകതയില്‍
    നിന്റെ.. നിന്നില്‍ത്തന്നെ എനിക്കു വിശ്വാസമില്ല
    എനിക്കുതന്നെയില്ല എന്നില്‍ വിശ്വാസം
    എനിക്ക്‌ എന്നിലുമില്ല
    എനിക്കുമില്ല നിന്നില്‍
    എങ്കിലും നമ്മള്‍ പുരോഗമിക്കുന്നു
    സ്വന്തം കാര്യം പറഞ്ഞാല്‍ മതി
    അതിലെനിക്കഭിപ്രായമില്ല
    നിര്‍ത്ത്‌
    എന്താ?
    നമുക്കു പ്രായമാവുന്നു
    നന്ദി
    സ്വാഗതം........................പ്രസാദി നെപ്പോലുള്ള ചെറുപ്പക്കാര്‍ ഇത്തരം പഠനങ്ങളില്‍ താല്‍പര്യ കാണിക്കുന്നതില്‍ സന്തോഷമുണ്ട് ....................kc

    ReplyDelete